കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കംതുടങ്ങി; എസ്എന്‍സി ലാവലിന്‍ കമ്പനി ഹൈക്കോടതിയില്‍; സര്‍ക്കാറിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ധാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം

തിരുവനന്തപുരം: കലേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവലിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചു.
ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കെഎം ഷാജഹാനും ലാവലിനെ കരിമ്പട്ടികയില്‍ ഉള്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ട് തവണ കാരണം കാണിക്കല്‍ നോട്ടീസും ഒരു തവണ സമന്‍സും കമ്പനിക്ക് അയച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാണ് ആവശ്യപെട്ടാണ് കമ്പനി കോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് എസ്എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം. പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെയാണ് സംഭവം.

© 2024 Live Kerala News. All Rights Reserved.