മന്ത്രി എ.കെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചു; തീരുമാനം ലൈംഗികച്ചുവയുള്ള ഫോണ്‍സംഭാഷണം പുറത്തു വന്നതോടെ;മൂന്നു മണിക്ക് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗീക സംഭാഷണം നടത്തിയെന്ന ആരോപണം
വന്നതിനു പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചു.ശശീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് രാജിസന്നദ്ധത അറിയിച്ചെന്ന് എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. മൂന്നു മണിക്ക് മാധ്യമങ്ങളെ കാണുമെന്നാണ് ശശീന്ദ്രന്‍ അറിയിച്ചു്.ശശീന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തെ ഗൗരവമായി കാണുന്നുവെന്നും ഇതിന്റെ എല്ലാ എല്ലാവശവും പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.മുന്നണിക്കും പാര്‍ട്ടിക്കും ദോഷം വരുന്ന ഒന്നും ചെയ്യില്ലെന്നും  മന്ത്രി പറഞ്ഞു. എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.എ.കെ ശശീന്ദ്രന്‍ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണമുന്നയിക്കുന്ന ഓഡിയോ മംഗളം ടി.വിയാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

© 2025 Live Kerala News. All Rights Reserved.