മന്ത്രി ശശീന്ദ്രനെതിരായ ലൈംഗീകാരോപണം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി; എല്ലാ വശങ്ങളും പരിശോധിക്കും

തിരുവനന്തപുരം: പരാതിയുമായെത്തിയ സ്ത്രീയോട് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗീക സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവമായി കാണുന്നുവെന്നും ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം നടപടി എടക്കുമെന്നും   മുഖ്യമന്ത്രി പിണറായി വിജയന്‍.വീട്ടമ്മയോട് നടത്തിയ ടെലിഫോണ്‍ സംഭാഷണം ഓഡിയോ മംഗളം ചാനലാണ് പുറത്തുവിട്ടത്. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല. ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ലൈംഗീക ആരോപണം ഉയരുന്നത്.തനിക്കെതിരായി പുറത്തുവന്ന സംഭാഷണശകലങ്ങൾ പരിശോധിച്ച ശേഷം മറുപടി പറയാമെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. പാർട്ടിക്കും മുന്നണിക്കും നാണക്കേടുണ്ടാക്കുന്ന നടപടികൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

© 2025 Live Kerala News. All Rights Reserved.