നക്‌സല്‍ വര്‍ഗീസ് കൊടുംകുറ്റവാളിയെന്ന് സര്‍ക്കാര്‍; ‘വെടിവെച്ചു കൊന്നതല്ല, ഏറ്റുമുട്ടലില്‍ കൊലപ്പെട്ടു’

കൊച്ചി: കൊല്ലപ്പെട്ട നക്‌സല്‍ നേതാവ് വര്‍ഗ്ഗീസ് കൊടും കുറ്റവാളിയെന്ന്് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിരവധി കവര്‍ച്ചയും കൊലപാതകവും ഉള്‍പ്പടെ നടത്തിയിരുന്നതായാണ് വര്‍ഗീസിനെ പറ്റി ആഭ്യന്തര വകുപ്പ് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും ഉണ്ട്.വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസിനെ വധിച്ചതാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.1970കളില്‍ നടന്ന നിരവധി കേസുകളിലാണ് നക്‌സല്‍ വര്‍ഗ്ഗീസ് പ്രതിയായിരുന്നത്. നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.വയനാട്ടിലെ തിരുനെല്ലി കാട്ടില്‍ 1970 ഫെബ്രുവരി 18നാണ് നക്‌സലൈറ്റ് നേതാവായിരുന്ന വര്‍ഗീസ് കൊല്ലപ്പെട്ടത്. അക്കാലത്ത് പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998ല്‍ നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഐജി ലക്ഷമണയെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു.വര്‍ഗീസ് കൊല്ലപ്പെട്ടത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ അല്ലെന്നും വര്‍ഗീസിനെ വളഞ്ഞിട്ട് പിടിച്ച് കൈകാല്‍ ബന്ധിച്ചശേഷം വെടിവെച്ച് കൊല്ലുകയായിരുന്നു എന്നുമായിരുന്നു രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍.

© 2025 Live Kerala News. All Rights Reserved.