പ്രവേശന പരീക്ഷ നാലാഴ്ചയ്ക്കകം നടത്താനാകില്ലെന്ന് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ നാലാഴ്ചയ്ക്കകം വീണ്ടും നടത്താനാകില്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (സി.ബി.എസ്.ഇ) സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

മെയ് അഞ്ചിന് നടന്ന അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് നാലാഴ്ചയ്ക്കകം വീണ്ടും പ്രവേശന പരീക്ഷ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. സമയം നീട്ടിനല്‍കണമെന്ന് സി.ബി.എസ്.ഇ ആവശ്യപ്പെട്ടതോടെ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ വൈകുമെന്ന് ഉറപ്പായി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് പ്രവേശന പരീക്ഷ സുപ്രീം കോടതി റദ്ദാക്കിയത്.

© 2025 Live Kerala News. All Rights Reserved.