സിപിഎം സ്ത്രീകളെയും കുട്ടികളെയും ആക്രമിക്കുന്നു: ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കണ്ണൂരിൽ ഒരു പ്രകോപനവുമില്ലാതെ സ്ത്രീകളെയും കുട്ടികളെയും വരെ ആക്രമിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നടക്കുന്ന സിപിഎം – ബിജെപി അക്രമം ആസൂത്രിതമാണ്. ബോധപൂർവം ആക്രമണങ്ങൾ അഴിച്ചുവിടാൻ ശ്രമം നടത്തുന്നു. അക്രമം നടത്തുന്നത് ശരിയാണോയെന്ന് രാഷ്ട്രീയ പാർട്ടികൾ ചിന്തിക്കണം. നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കില്ല. അക്രമം അടിച്ചമർത്തും. ഇതിനായി ശക്തമായ നിർദേശം നൽകിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഈ ആക്രമണ സംഭവങ്ങൾ കേരളത്തിനാകെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി.

കാസർകോട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് കണ്ണൂരടക്കം സംസ്ഥാനത്തു പലയിടങ്ങളിലും സംഘർഷം രൂക്ഷമായത്. ബോംബേറു മുതൽ കത്തിക്കുത്തുവരെയാണ് പലയിടങ്ങളിലും നടക്കുന്നത്. കണ്ണൂരിലെ അഴീക്കോട് നിരോധനാജ്ഞ പുറപ്പെടുവിച്ചെങ്കിലും ഇതിനിടെയിലും സംഘർഷം തുടരുകയാണ്.തൊടുപുഴ നഗരത്തിൽ സിപിഎം –ആർഎസ്എസ് സംഘട്ടനവുമായി ബന്ധപ്പെട്ട് ഒരു സിപിഎം പ്രവർത്തകൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

© 2024 Live Kerala News. All Rights Reserved.