#Special_Report: തന്നോട് മോശമായി പെരുമാറിയ അയാള്‍ അടി അര്‍ഹിക്കുന്നു… മംഗളൂരുവില്‍ മുസ്ലീം യുവാവിനെ കെട്ടിയിട്ട് തല്ലിയ സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍…

മംഗളൂരു: ഹിന്ദു പെണ്‍കുട്ടിക്കൊപ്പം നടക്കാനിറങ്ങിയ മുസ്ലീം യുവാവിനെ തല്ലിച്ചതച്ചുവെന്ന ആരോപണത്തിന്റെ ചുരുളഴിഞ്ഞു. പെണ്‍കുട്ടി തന്നെയാണ് ഇന്നലെ മാധ്യമങ്ങളോട് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ..

“താന്‍ ജോലിചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ തന്റെ മേലുദ്യോഗസ്ഥനായി ജോലി ചെയ്യുന്ന യുവാവണദ്ദേഹം. ഒരിക്കല്‍ അയാള്‍ തന്റെ നമ്പര്‍ വാങ്ങി. പിന്നെ നിരന്തരം ഫോണില്‍ മെസ്സേജുകള്‍ അയച്ച ശല്ലയപ്പെടുത്തിക്കൊണ്ടിരുന്നു. താന്‍ ഒരു പാവപ്പെട്ട കുടുംബത്തിലെ പെണ്‍കുട്ടിയാണെന്നും, തന്നെ വെറുതെ വിടണമെന്നും അയാളോട് താന്‍ പല വട്ടം അപേക്ഷിച്ചു.

ഒരിക്കല്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ അയാളുടെ കാറില്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു. എന്നാല്‍ കാറില്‍വെച്ച് അയാള്‍ അപമര്യദയായി പെരുമാറിയതിനെത്തുടര്‍ന്ന കാര്‍ നിര്‍ത്തുവാന്‍ താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന പണം എത്രവേണമെങ്കിലും തരാം.. കൂടെ വരണമെന്ന് അയാള്‍ ആവശ്യപ്പെട്ടു.

സമാനമായി ഇരുപത്തി നാലാം തിയതിയും അയാള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് മെസ്സേജ് അയച്ചു. വൈകിട്ട് ജോലി കഴിഞ്ഞ 5 മണിയോടെ ഓഫീസിന് പുറത്തിറങ്ങിയ തന്നോട് കാറില്‍ കയറുവാന്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ നിരസിച്ച തന്റെ കയ്യില്‍ പിടിച്ച് കാറില്‍ കയറ്റുവാന്‍ അയാള്‍ ശ്രമിച്ചു. താന്‍ കാറില്‍ വന്നില്ലെങ്കില്‍, കഴിഞ്ഞ ദിവസം കാറിനുള്ളില്‍ സംഭവിച്ചതിന്റെ വീഡിയോ പ്രചരിപ്പിക്കുമെന്നും അയാള്‍ ഭീഷണിപ്പെടുത്തി.

ഇതിനെത്തുടര്‍ന്ന് താന്‍ ബഹളംവെച്ചു. ഈ സമയത്താണ് ആളുകള്‍ അവിടെ തടിച്ചുകൂടിയതും, അയാളെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചതും. അയാള്‍ പൊതുജനത്തില്‍ നിന്നും അടി അര്‍ഹിക്കുന്നു. തന്നെ രക്ഷിക്കാന്‍ ശ്രമിച്ചവര്‍ ആരാണെന്ന് അറിയില്ല. പക്ഷെ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചവന്‍ ഇപ്പോള്‍ പുറത്തും, സഹായിച്ചവര്‍ ഇപ്പോള്‍ ജയിലിലുമാണെന്ന് പെണ്‍കുട്ടി പറയുന്നു..”

തനിക്ക് ഇപ്പോള്‍ പേടിയാണ്. തനിക്ക് പോലീസ് സംരക്ഷണം വേണമെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.”

സംഭവം ഇങ്ങനെയാണെന്നിരിക്കെ, ചില മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്താന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തിയത്. ഹിന്ദുപെണ്‍കുട്ടിയുടെ കൂടെ നടന്നതിന് മുസ്ലീം യുവാവിവിനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തര്‍ മര്‍ദ്ദിച്ചുവെന്നാണ് മലയാളത്തിലെ ഭൂരിഭാഗം മാധ്യമങ്ഹളും റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പെണ്‍കുട്ടി തന്റെ അനുഭവം തുറന്നു പറഞ്ഞത് കേരളത്തിലെ ഭൂരിഭാഗം മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നില്ല.
.

Courtesy: http://www.daijiworld.com

© 2024 Live Kerala News. All Rights Reserved.