സന്ദേശ്ഖലിയിലെ ഭൂമി തട്ടിപ്പും ബലാത്സംഗവും കൊലപാതകവും തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. സന്ദേശ്ഖാലിയിലെ ഗ്രാമവാസികൾ ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവും ആരോപിച്ച് ഒന്നിലധികം കേസുകൾ തൃണമൂൽ നേതാവിന്റെ പേരിൽ ഉണ്ട്.
55 ദിവസം ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെതിരെ പ്രധാനമന്ത്രി മോദി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ടിലെ കോടതിയിൽ ഇയാളെ ഇന്ന് ഹാജരാക്കിയേക്കും. നോർത്ത് 24 പർഗാനാസിലെ മിനാഖാനിൽ നിന്നാണ് പിടിച്ചത്. 55 വയസുണ്ട്. ഇയാളെ വേഗം അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
ബലം പ്രയോഗിച്ച് ഭൂമി പിടിച്ചടക്കൽ, സ്ത്രീപീഡനം തുടങ്ങിയ കുറ്റങ്ങൾ ഇയാളുടെ പേരിലുണ്ട്. രണ്ടു ബി ജെ പി പ്രവർത്തകരെ കൊന്ന കേസിലും പ്രതിയാണ്.