ഹരിയാന: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയതായി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) അറിയിച്ചു. 2008 മുതല്‍ 2012 വരെയുള്ള കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെ നിര്‍ണായക രേഖകളാണ് ബാങ്ക് കെട്ടിടത്തിന്റെ ബേസ്മെന്റിൽ കയറിയ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടതെന്ന് ബാങ്ക് ഹരിയാന പോലീസിലെ പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചു.