കാഡനയില്‍ കൊടും തണുപ്പില്‍ മരവിച്ച് മരിച്ച ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു; ഗുജറാത്ത് സ്വദേശികള്‍

ടൊറന്റോ: യുഎസ് – കാഡന അതിര്‍ത്തിയില്‍ കൊടും തണുപ്പില്‍ മരവിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ കുടുംബത്തെ തിരിച്ചറിഞ്ഞു. ജഗദീഷ് ബല്‍ദേവ്ഭായ് പട്ടേല്‍(39), വൈശാലിബെന്‍ ജഗദീഷ് കുമാര്‍ പട്ടേല്‍(37), വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് മരിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ സ്വദേശികളാണ് ഇവര്‍. മരണവിവരം ഗുജറാത്തിലെ കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. മൃതദേഹങ്ങള്‍ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും കോണ്‍സുലേറ്റ് അറിയിച്ചു.കഠിനമായ ശൈത്യത്തെ തുടര്‍ന്ന് ഇവര്‍ തണുത്തു മരവിച്ചാണ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരി 19നാണ് കാനഡയിലെ എമേഴ്സണ്‍ നഗരത്തിനു സമീപം മഞ്ഞില്‍ തണുത്തുറഞ്ഞ നിലയില്‍ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസാണ് മൃതദേഹങ്ങള്‍ കണ്ടത്തിയത്. ഇന്ത്യക്കാരാണെന്ന് തിരിച്ചറിഞ്ഞിരുന്നിന്നെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. ്ഗാന്ധിനഗറിലെ കലോളില്‍ സ്‌കൂള്‍ അധ്യാപകനായി ജോലിനോക്കിയിരുന്ന വ്യക്തിയായികുന്നു ജഗദീഷ്. പിന്നാലെ മറ്റ് പല ബിസിനസുകളും ഇദ്ദേഹം ചെയ്തിരുന്നു.യുഎസ്-കാനഡ അതിര്‍ത്തിയില്‍ നിന്ന് 12 മീറ്റര്‍ മാത്രം അകലെയുള്ള മാനിറ്റോബ എന്ന സ്ഥലത്തായിരുന്നു കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ രേഖകളില്ലാത്ത യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച മറ്റ് രണ്ട് ഇന്ത്യന്‍ പൗരന്മാരെ വാഹനത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ചതിന് ഒരു യുഎസ് പൗരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. നുഴഞ്ഞുകയറാന്‍ ശ്രമിച്ചുവെന്നാരോപിച്ച് രേഖകളില്ലാത്ത അഞ്ച് ഇന്ത്യന്‍ പൗരന്മാരെയും യുഎസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.