മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തില്‍; മദര്‍ തെരേസയെയും മിഷണരീസ് ഒഫ് ചാരിറ്റിയെയും അധിക്ഷേപിച്ച് ആര്‍.എസ്.എസ് വാരിക പാഞ്ചജന്യ

ന്യൂഡല്‍ഹി: മദര്‍ തെരേസക്കും അവര്‍ സ്ഥാപിച്ച മിഷണരീസ് ഒഫ് ചാരിറ്റിക്ക് നേരേയും ഗുരുതര ആരോപണങ്ങളുമായി ആര്‍.എസ്. എസിന്റെ വാരികയായ പാഞ്ചജന്യ. മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു.കുരിശേറ്റല്‍, അധികാരം, ഗൂഡാലോചന’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.മദര്‍ തെരേസക്ക് ഭാരത രത്നം നല്‍കാന്‍ കാരണം ‘ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയം എന്നറിയപ്പെടുന്ന ചില കാരണങ്ങള്‍’ കൊണ്ടാണെന്ന് ലേഖനത്തില്‍ പറയുന്നു.മദര്‍ തെരേസക്ക് വിശുദ്ധപദവി ലഭിച്ചത് നുണയുടെ അടിസ്ഥാനത്തിലാണെന്നും ലേഖനത്തില്‍ പറയുന്നു.
മിഷണറീസ് ഓഫ് ചാരിറ്റിയിലെ അന്തേവാസികള്‍ക്ക് മരുന്നു ചികിത്സയും നിഷേധിച്ചത് കൊണ്ട് അവര്‍ ക്രിസ്തു ക്രൂശില്‍ സഹിച്ച വേദനകള്‍ അനുഭവിച്ചു എന്നും പറയുന്നു. 1991 ല്‍ രോഗബാധിതയായപ്പോള്‍ മദര്‍ കാലിഫോര്‍ണിയായിലെ ആശുപത്രിയിലാണ് ചികിത്സക്കായി പോയതെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.അടുത്തിടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ രെജിസ്ട്രേഷന്‍ പുതുക്കുന്നത് കേന്ദ്രം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ആര്‍.എസ്.എസ് മുഖവാരികയില്‍ മിഷണറീസ് ഓഫ് ചാരിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

© 2024 Live Kerala News. All Rights Reserved.