ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ ഒറ്റ ഡോസ് വാക്സിനായ റഷ്യയുടെ സ്പുട്നിക്ക് ലൈറ്റ് ഉപയോഗിക്കാന്‍ വ്യാപകമാക്കാന്‍ സാദ്ധ്യതയെന്ന് റിപ്പോര്‍ട്ട്. ഇതോടെ സ്പുട്നിക് ലൈറ്റ് ഇന്ത്യയില്‍ ഉപയോഗിക്കുന്ന ആദ്യത്തെ ഒറ്റ ഡോസ് വാക്‌സിനായേക്കും. ഇത് സംബന്ധിച്ച് ഡോ. റഡ്ഡീസ് ലബോറട്ടറി കേന്ദ്ര സര്‍ക്കാരുമായും റെഗുലേറ്ററുമായും ജൂണില്‍ ചര്‍ച്ച നടത്തുമെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ രണ്ട് ഡോസ് സ്വീകരിക്കേണ്ട സ്പുട്‌നിക് V വാക്‌സിന് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു ഡോസ് വാക്സീന് 995 രൂപയാണ് വില (ഒരു ഡോസിന് 948 + 5 ശതമാനം ജിഎസ്ടി (995.40 രൂപ) യെന്ന് റെഡ്ഡീസ് ലബോട്ടീസ് അറിയിച്ചു.
ഹൈദരബാദിലെ റെഡ്ഡീസ് ലബോട്ടീസിനാണ് വാക്സീന്റെ ഇന്ത്യയിലെ വിതരണത്തിന് അനുമതി ലഭിച്ചത്. വാക്സീൻ ഉപയോഗിച്ചുള്ള ആദ്യ കുത്തിവയ്പ്പ് ഹൈദരബാദിൽ നൽകിയതായും കമ്പനി അറിയിച്ചു. 97 ശതമാനം ഫലപ്രാപ്തിയുള്ള സ്ഫുട്നിക്ക് വാക്സീൻ താമസിയാതെ തന്നെ വിതരണം ചെയ്ത് തുടങ്ങും. പ്രാദേശിക വിതരണം ആരംഭിക്കുമ്പോൾ കുറഞ്ഞ വിലയ്ക്ക് സാധ്യതയുണ്ട്.
കൊവിഡ് 19 നെതിരേ 91.6 ശതമാനം ഫലപ്രദമാണ് സ്പുട്നിക്. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയ മൂന്നാമത്തെ വാക്സിനാണ്.