‘നഗരസഭ അധ്യക്ഷയ്ക്ക് അനുമതി നല്‍കാന്‍ അധികാരമില്ല’; പി കെ ശ്യാമളയ്ക്കെതിരേ പാര്‍ട്ടി നടപടിയില്ലെന്ന് കോടിയേരി

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി.കെ. ശ്യാമളയ്ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വീഴ്ച പറ്റിയത് ഉദ്യോഗസ്ഥ തലത്തിലെന്നായിരുന്നു കോടിയേരിയുടെ പ്രസ്താവന.

നഗസരഭാ അധ്യക്ഷക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരമില്ല. അധ്യക്ഷ എന്ന നിലയില്‍ കാര്യങ്ങള്‍ പരിശോധിക്കാം. അപ്പീല്‍ അധികാരം പോലും അധ്യക്ഷക്ക് ഇല്ല. അങ്ങനെ വളരെ പരിമിതമായ രീതിയില്‍ മാത്രമേ അധ്യക്ഷക്ക് ഇടപെടാന്‍ കഴിയു. അത്തരത്തില്‍ അധ്യക്ഷക്ക് വീഴ്ചപറ്റിയിട്ടില്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

സംഭവത്തില്‍ മൂന്നു തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും നിജസ്ഥിതി പുറത്തുവരട്ടെയെന്നും കോടിയേരി പറഞ്ഞു. ശ്യാമള കുറ്റം ചെയ്തെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തില്‍, നാല് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. നഗരസഭാ സെക്രട്ടറി എം.കെ. ഗിരീഷ്, അസിസ്റ്റന്‍റ് എന്‍ജിനിയര്‍ കലേഷ്, ഗ്രേഡ് വണ്‍ ഓവര്‍സിയര്‍മാരായ അഗസ്റ്റിന്‍, സുധീര്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

ശ്യാമളയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഇന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്.

© 2024 Live Kerala News. All Rights Reserved.