ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിൽ ഇന്ന് കലാശക്കൊട്ട്. ഞായറാഴ്ചയാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിലെ സുൽത്താൻ പൂരിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി മേനക ഗാന്ധി, അസംഗഢിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ഭോപ്പാലിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങ് തുടങ്ങിയ പ്രമുഖരാണ് ഈ ഘട്ടത്തിൽ ജനവിധി തേടുന്നത്.
ഉത്തർപ്രദേശിലെ 14, ഹരിയാന പത്ത്, മധ്യപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ എട്ടു വീതം, ഡൽഹി ഏഴ്, ഝാർഖണ്ഡ് നാല് എന്നിങ്ങനെ മണ്ഡലങ്ങളിലാണ് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ പരസ്യ പ്രചാരണത്തിന് ഈ മണ്ഡലങ്ങളിൽ തിരശീല വീഴും.