പീഡന ആരോപണം: റൊണാള്‍ഡോയ്ക്കെതിരായി അന്വേഷണം പുനരാരംഭിച്ചു

നെവാഡ: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന അമേരിക്കന്‍ യുവതിയുടെ പരാതിയില്‍ പോലീസ് അന്വേഷണം പുനരാരംഭിച്ചു. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച്‌ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയുടെ പരാതിയിലാണ് പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നിശാക്ലബ് ജീവനക്കാരിയായ കാതറിന്‍ മയോര്‍ഗ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച്‌ സെപ്റ്റംബറില്‍ തന്നെ കേസില്‍ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ ക‍ഴിയില്ലെന്നും ലാസ് വെഗാസ് പെലീസ് പറയുന്നു.

റൊണാള്‍ഡോ കാതറിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്‌റ്റൊവാള്‍, ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് വീണ്ടും കേസ് അന്വേഷണം ആരംഭിച്ചതെന്ന് സ്പോട്സ് സൈറ്റായ ഇ എസ് പി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2009 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എന്നാല്‍ 2010 ല്‍ റൊണാള്‍ഡോയും യുവതിയും തമ്മില്‍ കോടതിക്കുപുറത്ത് ഒത്തുതീര്‍പ്പിലെത്തി. 375,000 ഡോളറിനാണ് കേസ് ഒത്തുതീര്‍പ്പാക്കിയത്.
എന്നാല്‍ റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോടുകൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

അതേസമയം, റൊണാള്‍ഡോ ആരോപണം നിഷേധിച്ചിട്ടുണ്ട്. തന്‍റെ പേര് ഉപയോഗിച്ച്‌ പ്രശസ്തി നേടാന്‍ അവര്‍ ശ്രമിക്കുകയാണെന്നായിരുന്നു റൊണാള്‍ഡോയുടെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.