ഇന്തോനേഷ്യയിലെ ഭൂകമ്പത്തിലും സുനാമിയിലും മരണം 832

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപില്‍ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം വര്‍ധിച്ചു വരുന്നു . ഇന്തോനേഷ്യന്‍ ദേശീയ ദുരന്ത നിവാരണ സേന പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം 832 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലും ആയിരക്കണക്കിനു ഭവനങ്ങളും ആശുപത്രികള്‍ അടക്കമുള്ള കെട്ടിടങ്ങളും തകര്‍ന്നു.ഭൂകമ്പത്തിൽ തകർന്ന കെട്ടിടങ്ങൾക്കു താഴെ ഇപ്പോഴും ഒട്ടേറെ പേരുണ്ടെന്നാണു കരുതുന്നത്. പല കെട്ടിടങ്ങൾക്കിടയിൽ നിന്നും സഹായം അഭ്യർഥിച്ചുള്ള നേർത്ത നിലവിളികൾ കേട്ടതായും രക്ഷാപ്രവർത്തകർ പറയുന്നു. ഈ സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം. രക്ഷാപ്രവർത്തനവും ശക്തമാക്കിയിട്ടുണ്ട്. 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് 20 അടി വരെ ഉയരത്തിൽ കൂറ്റൻ തിരകളുയർത്തി സുലവേസിയിൽ സൂനാമിയുണ്ടായത്.

3.5 ലക്ഷമാണു പാലുവിലെ ജനസംഖ്യ. 16,700 പേരെ ഒഴിപ്പിച്ചിരുന്നു. ഒട്ടേറെ വീടുകളും കാറുകളും ഒഴുകിപ്പോയി. ഹോട്ടലുകൾ, ഷോപ്പിങ് മാൾ തുടങ്ങിയവ തകർന്നു. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഗതാഗതവും നിലച്ചു. വൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ മുടങ്ങിക്കിടക്കുന്നതു രക്ഷാപ്രവർത്തനത്തെ ഏറെ ബാധിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമടക്കം എത്തിക്കാൻ കഴിയുന്നില്ല. വെള്ളിയാഴ്ച അടച്ച വിമാനത്താവളത്തിൽ, അവശ്യസാധനങ്ങളെത്തിക്കുന്ന വിമാനങ്ങൾക്കു മാത്രം ഇറങ്ങാൻ അനുമതി നൽകി.

© 2024 Live Kerala News. All Rights Reserved.