തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് ശ്രമം; പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ടുറിന്‍:അമേരിക്കയിലെ ലാസ് വെഗാസിലെ ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009-ല്‍ നടന്നു എന്നു പറയപ്പെടുന്ന സംഭവം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും ക്രിസ്റ്റ്യാനോ പ്രതികരിച്ചു. ഇത് ജോലിയുടെ ഭാഗമാണെന്നും അതിനെക്കുറിച്ച് ആകുലപ്പെടുന്നില്ലെന്നും താന്‍ സന്തോഷവാനാണെന്നും പോര്‍ച്ചുഗീസ് താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റഗ്രാം ലൈവിലാണ് ക്രിസ്റ്റ്യാനോ പ്രതികരിച്ചത്.

2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം. മുപ്പത്തിനാലുകാരിയായ അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റ്യാനോയ്‌ക്കെതിരെ ആരോപണമുന്നയിച്ചത്.

അതേസമയം, പീഡിപ്പിച്ചുവെന്ന പരാതി കള്ളമാണെന്നും മയോര്‍ഗയുടെ സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നുമായിരുന്നു ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നേരത്തെ വ്യക്തമാക്കിയത്. ഇങ്ങനെയൊരു വാര്‍ത്ത പ്രസിദ്ധീകരിച്ച ജര്‍മന്‍ മാധ്യമം ഡെര്‍ സ്പീഗലിനെതിരെ അഭിഭാഷകന്‍ വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

© 2024 Live Kerala News. All Rights Reserved.