ഇന്ത്യക്കാര്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെയും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ലാലൂപ്രസാദ് യാദവ്

ഇന്ത്യയില്‍ കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്ന് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. ഇന്ത്യക്കാര്‍ പണ്ട് കടുവയെ പേടിച്ചിരുന്നുവെങ്കിൽ ഇപ്പോള്‍ പശുവിനെയാണ് പേടിക്കുന്നതെന്ന് ലാലൂപ്രസാദ് യാദവ് പറഞ്ഞു. പൊതുജനമധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ തൂക്കിക്കൊന്നാലും ബിജെപിക്കെതിരെ പോരാടുമെന്നും ലാലൂപ്രസാദ് വ്യക്തമാക്കി.
ബിജെപി സര്‍ക്കാര്‍ ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റിയിരിക്കുന്നു. മഹാത്മാഗാന്ധി ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ തലതാഴ്ത്തി നില്‍ക്കേണ്ടിവരുമായിരുന്നു. പണ്ട് കടുവയെയാണ് ജനങ്ങള്‍ പേടിച്ചിരുന്നത് പശുവിനെയല്ല- ലാലു പറഞ്ഞു. മുസ്ലീം അനാഥായലത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിക്കിടെയിലാണ് ലാലൂ പ്രസാദ് യാദവ് ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ലാലൂ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. നിതീഷ്‌കൂമാര്‍ മഹാസഖ്യത്തില്‍ നിന്ന് പുറത്തുപൊയതോടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ലാലു പറയുന്നു .

© 2024 Live Kerala News. All Rights Reserved.