നഗരഹൃദയത്തിലേക്ക് കുതിക്കാന്‍ കൊച്ചി മെട്രോ; പാലാരിവട്ടം മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള സര്‍വ്വീസിന് നാളെ തുടക്കം

കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള അഞ്ച് കിലോമീറ്റര്‍ സര്‍വ്വീസിന് നാളെ തുടക്കം. പരീക്ഷണ ഓട്ടം വിജയകരമായ പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മെട്രോ ജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടികളിലേക്ക് കെഎംആര്‍എല്‍ കടക്കുന്നത്. രണ്ടാം ഘട്ട സര്‍വ്വീസിന്‍റെ ഉദ്ഘാടന ചടങ്ങുകള്‍ ചൊവ്വാഴ്ച്ച രാവിലെ പതിനൊന്നു മണിക്ക് ടൗണ്‍ ഹാളില്‍ വച്ച് നടക്കും.
ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രി ഹര്‍ ദീപ് സിങ് പൂരിയും ചേര്‍ന്ന് സര്‍വ്വീസ് ഫ്‌ളാഗ് ഓഫ് ചെയ്ത ശേഷമാണ് ടൗണ്‍ ഹാളില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക.മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി അറിയിച്ച ഉടന്‍ മെട്രോ ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാനുള്ള രീതിയിലുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് കെ.എം.ആര്‍.എല്‍ എംഡി ഏലിയാസ് ജോര്‍ജ് അറിയിച്ചു.
പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത്. മഹാരാജാസ് ഗ്രൗണ്ടിലേക്ക് സര്‍വ്വീസ് നീളുന്നതോടെ ദൂരം 18 കിലോമീറ്ററാകും. ഇതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.ജൂണ്‍ 17ന് കൊച്ചി മെട്രോ ആലുവ മുതല്‍ പാലാരിവട്ടം വരെ സര്‍വ്വീസ് ആരംഭിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.