ജയിലിലുള്ള വിഐപി പറയട്ടെയെന്ന് പള്‍സര്‍ സുനില്‍; പ്രതികരണം കൂടുതല്‍ പ്രതികളുണ്ടോ എന്ന ചോദ്യത്തിന്; ‘സിനിമ ഇടവേളയില്‍ എത്തിയതേയുള്ളൂ’

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് വിഐപി പറയട്ടെയെന്ന് സുനില്‍ കുമാര്‍. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പുറത്തിറങ്ങിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു പള്‍സര്‍ സുനിയുടെ പ്രതികരണം. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടെയെന്നാണ് സുനി പറഞ്ഞത്.
നേരത്തെ കോടതിയില്‍ എത്തിച്ചപ്പോള്‍ കഥ പകുതിയെ ആയിട്ടുള്ളൂവെന്ന് സുനി പറഞ്ഞിരുന്നു. സുനി കേസില്‍ രഹസ്യമൊഴി നല്‍കാന്‍ അപേക്ഷ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും നല്‍കിയിട്ടില്ല.
കേസില്‍ താന്‍ നിരപരാധിയാണെന്ന് സുനിയുടെ സഹതടവുകാരനായ വിഷ്ണു പറഞ്ഞു. താന്‍ ആര്‍ക്കും ഫോണ്‍ നല്‍കിയിട്ടില്ലെന്നും കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു.
റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെയും കൂട്ടു പ്രതികളെയും പൊലീസ് ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സുനിയുടെ റിമാന്‍ഡ് കോടതിഅടുത്ത മാസം ഒന്നു വരെ നീട്ടി. സുനിയുടെ ജാമ്യാപേക്ഷ 20 ന് പരിഗണിക്കും. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പരിഗണിക്കുന്നതിനാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്. സുനിയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.