പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി; ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കും; പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണം

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഓഗസ്റ്റ് ഒന്നു വരെയാണ് സുനിയുടെ റിമാന്‍ഡ് നീട്ടിയത്. സുനിയുടെ ജാമ്യാപേക്ഷയില്‍ മറ്റന്നാള്‍ പ്രോസിക്യൂഷന്‍ വിശദീകരണം നല്‍കണം. രഹസ്യമൊഴി കോടതിയില്‍ രേഖപെടുത്തണമെന്ന് സുനി ഇന്ന് അപേക്ഷ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് നല്‍കിയിട്ടില്ല.
സുനിയുടെ ജാമ്യാപേക്ഷ 20 ന് പരിഗണിക്കും. ഇതേ കേസിലെ മറ്റു പ്രതികളുടെ ജാമ്യാപേക്ഷക്കൊപ്പം പരിഗണിക്കുന്നതിനാണ് വാദം കേള്‍ക്കുന്നത് മാറ്റിവെച്ചത്. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സുനിയെയും കൂട്ടു പ്രതികളെയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.
അതിനിടെ സുനിയുടെ സഹതടവുകാരനായിരുന്ന വിപിന്‍ലാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. നടന്‍ ദിലീപിന് സുനി ജയിലില്‍ നിന്നും അയച്ച കത്ത് എഴുതിയിത് വിപിന്‍ലാല്‍ ആണെന്ന് കണ്ടെത്തിയിരുന്നു. തൊഴില്‍ തട്ടിപ്പ് കേസില്‍ പ്രതിയായ വിപിന്‍ ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുകയാണ്. ജയിലിലെത്തി സുനിയെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.