രാജ്യത്ത് ഇനി ഒറ്റനികുതി; ആശങ്കകള്‍ വേഗത്തില്‍ നീങ്ങുമെന്ന് പ്രധാനമന്ത്രി; ഫലപ്രദമായി നടപ്പാക്കുന്നതിലാണ് വിജയമെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ക്കും ആശങ്കള്‍ക്കുമിടെ രാജ്യം ഏകീകൃത ചരക്കു-സേവന നികുതി സമ്പ്രദായത്തിലേക്ക് മാറി. പാര്‍ലമെന്റില്‍ അര്‍ധരാത്രി സമ്മേളനം ചേര്‍ന്നാണ് രാജ്യം പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയ വിവരം പ്രധാന മന്ത്രി നരേന്ദ്ര മോഡി പ്രഖ്യപിച്ചത്. ജിഎസ്ടിയെ മികച്ചതും ലളിതവുമായി നികുതി സ്മ്പ്രദായമെന്ന് പാര്‍ലമെന്റില്‍ അര്‍ധരാത്രി ചേര്‍ന്ന സമ്മേളനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിച്ചു. ആശങ്കകള്‍ ഉടന്‍ നീങ്ങുമെന്നും പ്രധാനമന്ത്രി ഉറപ്പുനല്‍കി. പതിനാല് വര്‍ഷത്തെ തയ്യാറെടുപ്പുകളുടെ പര്യവസാനമാണ് ഒറ്റനികുതി സമ്പ്രദായമെന്നും ജിഎസ്ടി ഫലപ്രദമായി നടപ്പിലാക്കുന്നതിലാണ് വിജയമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു.
രജ്യത്തെ സ്വതന്ത്ര പിറവിയെ അനുസ്മരിച്ച് പാര്‍ലമെന്‍റില്‍ സെന്‍ട്രല്‍ ഹാളില്‍ അര്‍ധരാത്രിയാണ് ജിഎസ്ടി സമ്മേളനവും നടന്നത്. ജിഎസ്ടി കൊണ്ടുവന്നത് ഒരു പാര്‍ട്ടിയുടെയും കുത്തകയായി അവകാശപ്പെടാന്‍ സാധിക്കില്ലെന്നും കൂ്ട്ടായ പരിശ്രമത്തിലൂടെയാണ് രാജ്യം ജിഎസ്ടിയിലേക്ക് നീങ്ങിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. മുന്‍ ധനമന്ത്രികൂടിയായിരുന്ന തനിക്ക് ജിഎസ്ടി സമ്മേളനത്തിന് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന നികുതി സമ്പ്രദായമാണ് ചരക്കു സേവന നികുതി സമ്പ്രദായമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച്ച രാത്രി 11 മുതല്‍ 12 വരെ പാര്‍ലമെന്റ് ചേര്‍ന്നു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന ധനമന്ത്രിമാര്‍, എംപിമാര്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, തുടങ്ങി അറന്നൂളോളം പേരാണ് ജിഎസ്ടി പ്രഖ്യാപനം നടത്തിയ സമ്മേളനത്തില്‍ പങ്കെടുത്തത്. . മതിയായ തയ്യാറെടുപ്പകളില്ലാതെ ജിഎസ്ടി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. ഇടതുപക്ഷ പാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ ആംആദ്മി തുടങ്ങിയ പാര്‍ട്ടികള്‍ സമ്മേളനത്തില്‍ നിന്ന് വിട്ടു നിന്നു.
ചരക്ക് സേവന നികുതി നിലവില്‍ വന്നതോടെ സംസ്ഥാനത്ത്് പഞ്ചസാര, ഭക്ഷ്യഎണ്ണ, എല്‍ഇഡി ലൈറ്റ്, ഹെല്‍മെറ്റ്, ടൂത്ത് പേസ്റ്റ്, പാല്‍പ്പൊടി എന്നിവയ്ക്ക് വില കുറയും. നിത്യോപയോഗ സാധനങ്ങളുടെ സമ്പൂര്‍ണ വിലമാറ്റപ്പട്ടിക ഇന്നു കൊച്ചിയിലെ ജിഎസ്ടി സമ്മേളനത്തില്‍ പ്രഖ്യാപിക്കും

© 2024 Live Kerala News. All Rights Reserved.