കശ്മീരില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍; വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ നടന്ന വെടിവെയ്പ്പില്‍ പ്രദേശവാസിയായ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥീരികരിച്ചു. 44കാരിയായ താഹിറയാണ് കൊല്ലപ്പെട്ടത്. അടുത്തുള്ള ആശുപത്രിയിലേക്ക് ഇവരെ കൊണ്ട് പോയെങ്കിലും വഴിയില്‍ വെച്ച് ഇവര്‍ മരിക്കുകയായിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ മണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നതായാണ് വിവരം.
ജമ്മു കശ്മീരിലെ അനന്ദ്നഗ് ജില്ലയിലാണ് വെടിവെയ്പ്പ് നടന്നത്. പ്രദേശവാസികളെ മറയായി ഉപയോഗിച്ചാണ് തീവ്രവാദികള്‍ ഏറ്റുമുട്ടല്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചതായി പിടിഎ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗ്രാമത്തില്‍ അകപ്പെട്ട പ്രദേശവാസികളെ സ്ഥലത്ത് നിന്നും മാറ്റുന്നതിനായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായാണ് വിവരം.
ജമ്മു കശ്മീരിലെ ദാലിഗാം ഗ്രാമത്തില്‍ മുതിര്‍ന്ന ലക്ഷറി ത്വയ്ബ നേതാവടക്കം രണ്ട് പേര്‍ ഒളിച്ചു പാര്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം പ്രദേശം ആക്രമിച്ചത്. ഗ്രാമത്തില്‍ സൈന്യം ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.