ജയിലിലെ ഫോണ്‍ ഉപയോഗം: പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കുമെതിരെ കേസെടുത്തു

ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. സുനിയടക്കം ഏഴു പേര്‍ക്കതിരെയാണ് കേസ്. സുനിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. വിഷ്ണു, സനല്‍, സനില്‍, വിപിന്‍ലാല്‍, സനില്‍കുമാര്‍ ജിന്‍സണ്‍, മഹേഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. സുനിക്കൊപ്പം പലകാലഘട്ടത്തില്‍ ജയിലില്‍ കഴിഞ്ഞവരാണ് മഹേഷ് ഒഴികെയുളള ആറു പേരും.
തടവുകാരനല്ലാത്ത മഹേഷാണ് സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ചതെന്നാണ് പൊലീസ് കണ്ടെത്തി. കാക്കനാട് ജില്ലാ ജയില്‍ അധികൃതര്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി. ഇന്‍ഫോ പാര്‍ക്ക് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. വിഷ്ണുവിനെയും സനലിനെയും നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.