പിണറായി വിജയന്റെ തലയറുക്കുന്നയാള്‍ക്ക് ഒരുകോടി രൂപ; വീട് വിറ്റും പണം നല്‍കും; വധഭീഷണിയുമായി ആര്‍എസ്എസ് നേതാവ്

ഉജ്ജൈന്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നയാള്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശ് ഉജ്ജെയിനിലെ ആര്‍.എസ്.എസ് നേതാവായ ഡോക്ടര്‍ കുന്തന്‍ ചന്ദ്രാവത് ആണ് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്.മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. തന്റെ എല്ലാ സ്വത്തുക്കള്‍ വിറ്റാണങ്കിലും പാരിതോഷികം നല്‍കുമെന്നാണ് ആര്‍എസ്എസ് നേതാവ് വേദിയില്‍ പ്രസംഗിച്ചത്. ഉജ്ജയിനിയിലെ ഒരു പൊതുപരിപാടിയിലായിരുന്നു പരസ്യമായ കൊലവിളി. ഒരു പ്രാദേശിക ചാനലാണ് ആദ്യം ഈ വാര്‍ത്ത പുറത്തുവിട്ടത്. തൊട്ടുപിന്നാലെ മറ്റു ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടത്തുന്നു എന്നു പിണറായി വിജയന്‍ കഴിഞ്ഞയാഴ്ച പൊതുവേദിയില്‍ പറഞ്ഞിരുന്നു.മുസ്സോളിനുയുടേയും ഹിറ്റ്‌ലറുടേയും ആദര്‍ശങ്ങള്‍ക്കനുസരിച്ചുള്ള സംഘടനാ രീതികളാണ് ആര്‍എസ്എസ് സ്വീകരിച്ചിരിക്കുന്നത്. ഈ രണ്ട് സ്വേച്ഛാധിപതികളും ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.രണ്ടു മാസം മുമ്പ് ഭോപ്പാലില്‍ പൊതുപരിപാടിക്കെത്തിയ പിണറായി വിജയന് നേരെ സംഘപരിവാര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇതിരെതിരെ ചെറുവിരലനക്കാന്‍ അവിടത്തെ ബിജെപി ഭരണകൂടം തയ്യാറായില്ല.ഒടുവില്‍ പരിപാടി റദ്ദാക്കി മുഖ്യമന്ത്ര്ി പിണറായി തിരിച്ചു പോരുകയായിരുന്നു. മംഗലാപുരത്ത് പൊതുപരിപാടിക്കെത്തിയപ്പോഴും പിണറായിയെ തടയുമെന്നു ആര്‍എ്‌സ്എസ് പ്രഖ്യാപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.