ആംബുലന്‍സ് നല്‍കിയില്ല; മകളുടെ മൃതദേഹം വീട്ടിലെത്തിച്ചത് മോപ്പെഡില്‍

കര്‍ണാടക: സര്‍ക്കാര്‍ ആശുപത്രിയില്‍ ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ മകളുടെ മൃതദേഹം വീട്ടിലെത്തിച്ചത് മോപ്പെഡില്‍ .
മൃതദേഹം 20 കിലോ മീറ്റര്‍ മോപ്പഡില്‍ വഹിച്ചു. തുമകൂരു സ്വദേശി രാജണ്ണയ്ക്കാണ് 20 വയസ്സുകാരിയായ മകളുടെ മൃതദേഹം ഇത്തരത്തില്‍ വീട്ടില്‍ എത്തിക്കേണ്ടി വന്നത്. മകള്‍ രത്‌നമ്മ (20) കടുത്ത പനി മൂലം ഇന്നലെ രാവിലെയാണു ഇവിടെ കോഡിഗനഹള്ളിയിലെ ആശുപത്രിയില്‍ മരിച്ചത്. പുറത്തുനിന്നു വാഹനം വിളിക്കാനും പണമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഭാര്യാസഹോദരന്റെ കൂടി സഹായത്തോടെ മോപ്പെഡില്‍ മൃതദേഹം മധുഗിരിയിലെ വീട്ടിലെത്തിച്ചു. വീടിനടുത്ത് ഡോക്ടറുടെ സേവനം ലഭ്യമല്ലാതിരുന്നതിനാലാണ് 20 കിലോ മീറ്റര്‍ ദൂരെയുള്ള സര്‍ക്കാര്‍ ആശുപത്രിയിലെത്തിയത്. ഇവിടെയും ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നില്ലെന്ന് രാജണ്ണ പറയുന്നു.
മരണ ശേഷം ആംബുലന്‍സ് തരില്ലെന്ന് അറിയിക്കുകയായിരുന്നെന്നും രാജണ്ണ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.