തട്ടേക്കാട് വനത്തില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍; ഒളിവിലായിരുന്ന ഷൈറ്റ് ജോസഫ്, അജേഷ് രാജന്‍ എന്നിവര്‍ പിടിയിലായി ; ടോണി മരിച്ചത് അബദ്ധത്തില്‍ വെടിയേറ്റാണെന്ന് പ്രതികളുടെ മൊഴി

കോതമംഗലം: തട്ടേക്കാട് വനത്തില്‍ നായാട്ടിനു പോയ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. സംഭവത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന ഷൈറ്റ് ജോസഫ് (40), അജേഷ് രാജന്‍ (28) എന്നിവരെയാണ് പൊലീസ് പിടിയിലായത്. തട്ടേക്കാട് ഞായപ്പിള്ളി വഴുതനപ്പിള്ളി മാത്യുവിന്റെ മകന്‍ ടോണി മരിച്ചത് അബദ്ധത്തില്‍ വെടിയേറ്റാണെന്ന് പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കി. കാട്ടാനയില്‍ നിന്ന് രക്ഷ നേടാനാണ് വെടിവെച്ചതെന്നും ലക്ഷ്യം തെറ്റി ടോണിക്ക് കൊണ്ടതാണെന്നുമാണ് മൊഴി. ബുധനാഴ്ച രാത്രി ഞായപ്പിള്ളി ഭാഗത്തെ വനാതിര്‍ത്തിയില്‍ നിന്ന് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ ഞായപ്പിള്ളി മുടിയുടെ സമീപം നായാട്ടിനു പോയ നാലംഗ സംഘത്തെ കാട്ടാന ആക്രമിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന ടോണി മരിക്കുകയും ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ച ന്റെ മകന്‍ ബേസിലിനെ(32) ഗുരുതര പരിക്കുകളോടെ ആലുവയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇയാള്‍ ഇപ്പോള്‍ അപകടനില തരണം ചെയ്തു.ടോണി മരിച്ചത് വെടിയേറ്റ് രക്തം വാര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാവുകയായിരുന്നു. ശരീരത്തില്‍നിന്നു വെടിയുണ്ടയും കണ്ടെടുത്തു.ടോണി മാത്യുവിന്റെ തുടയെല്ലില്‍നിന്നാണു വെടിയുണ്ട കണ്ടെടുത്തത്. വെടിയേറ്റു തുടയെല്ല് പൂര്‍ണമായും ചിതറിയ നിലയിലായിരുന്നു. ഒന്നര മണിക്കൂറിനുശേഷമാണു വിവരമറിഞ്ഞ് എത്തിയവര്‍ ടോണി മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചത്.സംഭവത്തിനു ശേഷം ഷെലറ്റ് ജോസഫും അജേഷ് രാജനും ഒളിവിലായിരുന്നു

© 2024 Live Kerala News. All Rights Reserved.