പ്രതിരോധ രംഗത്തെ കുതിപ്പിനായി ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു;10,000 കോടിയുടെ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും;ജപ്പാനില്‍ നിന്ന് 12 യുഎസ് 2 ഐ വിമാനങ്ങള്‍ വാങ്ങും

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്തെ കുതിപ്പിനായി ഇന്ത്യയും ജപ്പാനും കൈകോര്‍ക്കുന്നു. ഏകദേശം 10,000 കോടിയുടെ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കാന്‍ തയ്യാറെടുക്കുന്നത്.ജപ്പാനില്‍ നിന്ന് 12 ആംഫിബിയസ് എയര്‍ക്രാഫിറ്റായ യു.എസ് 2ഐ വാങ്ങാനാണ് ഇന്ത്യയുടെ ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ കരാര്‍ ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാവിക സേനയ്ക്കും തീര സംരക്ഷണ സേനയ്ക്കും നല്‍കാനായാണ് വിമാനങ്ങള്‍ വാങ്ങുന്നത്. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഇടപാടിന് തീരുമാനമെടുത്തത്. നാല് വലിയ ടര്‍ബോ പ്രൊപ്പല്ലറാണ് യു.എസ് 2ഐക്കുള്ളത്. കരയില്‍ നിന്നും വെള്ളത്തില്‍ നിന്നും പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നവയാണ് ഇവ. വളരെ കുറഞ്ഞ സമയം കൊണ്ട് പറന്നുയരാന്‍ സാധിക്കുമെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും അടിയന്തര ഘട്ടങ്ങളില്‍ സൈനിക നീക്കത്തിനും ഇത്തരം യു.എസ് 2ഐ വിമാനത്തിനെ ഉപയോഗിക്കാന്‍ സാധിക്കും. ജപ്പാന്‍ 50 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു രാജ്യത്തിന് ആയുധങ്ങള്‍ വില്‍ക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതിന്റെ ഭാഗമായി കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് ഇവ നല്‍കുക.

© 2024 Live Kerala News. All Rights Reserved.