മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്‌സെയാണ് തന്റെ ആരാധന പാത്രം; ഗാന്ധി ഒരിക്കലും തന്റെ മാതൃകയല്ല; ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി പ്രാചി

ജഭല്‍പൂര്‍: വിവാദ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായ സാധ്വി പ്രാചി വീണ്ടും രംഗത്ത് വന്നിരിക്കുന്നു.രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയ്‌ക്കെതിരെ വി.എച്ച്.പി നേതാവ് സാധ്വി പ്രാചി.മഹാത്മാഗാന്ധിയുടെ വധിച്ച ഗോഡ്‌സെയാണ് തന്റെ ആരാധന പാത്രമാണെന്ന്് സാധ്വി പ്രാചി പറഞ്ഞത്. ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും ഉത്തരവാദി ഗാന്ധിയാണെന്നും സാധ്വി പ്രാചി ആരോപിച്ചു.ഗാന്ധി ഒരിക്കലും തന്റെ മാതൃകയല്ല എന്നു വ്യക്തമാക്കിയ അവര്‍ ഗാന്ധിയെ വധിച്ച ഗോദ്‌സയെ മാത്രമേ തനിക്കു സല്യൂട്ട് ചെയ്യാന്‍ കഴിയൂവെന്നും പറഞ്ഞു. ഇന്ത്യയിലുള്ള പാകിസ്താന്‍ താരങ്ങള്‍ക്കെതിരെയാണ് വിഎച്ച്പി നേതാവ് രംഗത്ത്.അവരുടെ കഴിവ് സ്വന്തം രാജ്യത്ത് കാട്ടിയാല്‍ മതിയെന്നാണ് സാധ്വി പ്രാചി പറഞ്ഞത്. ഇതിനു പുറമേ പാക് താരങ്ങളോട് സിമ്പതി തോന്നുന്ന സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും ആമിര്‍ ഖാനെയും പോലുള്ള പാകിസ്ഥാനിലേക്കു പോകണമെന്നും സാധ്വി പ്രാചി പറഞ്ഞു. പാക് കലാകാരന്മാര്‍ക്കെതിരായ പ്രതിഷേധത്തിനെതിരെ സല്‍മാന്‍ ഖാന്‍ അടുത്തിടെ രംഗത്തുവന്നിരുന്നു. അവര്‍ കലാകാരന്മാരാണ് ഭീകരവാദികളല്ല എന്നു പറഞ്ഞാണ് സല്‍മാന്‍ രംഗത്തുവന്നിരുന്നത്.

© 2024 Live Kerala News. All Rights Reserved.