ഇന്ത്യന്‍ മുങ്ങിക്കപ്പലായ സ്‌കോര്‍പീന്‍ വിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഓസ്‌ട്രേലിയന്‍ കോടതി; ദി ഓസ്‌ട്രേലിയന്‍ പത്രത്തിനാണ് വിലക്ക്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുങ്ങിക്കപ്പലായ സ്‌കോര്‍പീന്‍ വിവരങ്ങള്‍ പുറത്തുവിടുന്നതിന് ദി ഓസ്‌ട്രേലിയന്‍ പത്രത്തിന് ഓസ്‌ട്രേലിയന്‍ കോടതിയുടെ വിലക്ക്. ഡിസിഎന്‍എസ് നല്‍കിയ ഹര്‍ജിയില്‍ ന്യൂ സൗത്ത് വെയ്ല്‍സ് കോടതി കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നും പത്രത്തെ താല്‍ക്കാലികമായാണ് വിലക്കിയത്. അന്തര്‍വാഹിനി നിര്‍മ്മിച്ച ഫ്രഞ്ച് കമ്പനിയായ് ഡിസിഎന്‍എസ് പ്രസിദ്ധീകരിച്ചിട്ടുള്ള വിവരങ്ങള്‍ നീക്കം ചെയ്യണമെന്നും കൂടുതല്‍ വിവരം പുറത്ത് വിടരുതെന്നും ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. വിവരങ്ങള്‍ ഗൗരവമേറിയതാണെന്നും പുറത്തു വിടുന്നത് കമ്പനിക്ക് കനത്ത തിരിച്ചടിയായി മാറുമെന്നും പറഞ്ഞിരുന്നു. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യങ്ങള്‍ നിലവിലില്ലെന്നാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്. പത്രം പുറത്തുവിട്ട വാര്‍ത്തകളില്‍ ആയുധ വിന്യാസങ്ങളെ കുറിച്ച് വിവരങ്ങള്‍ ഇല്ലെന്നും എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ബാക്കി കാര്യം തീരുമാനിക്കുമെന്നും ഇന്ത്യന്‍ നാവിക സേനാ മേധാവി വ്യക്തമാക്കിയിട്ടുണ്ട്. ചോര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിസിഎന്‍എസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.