സിറിയയില്‍ ഇസ്സ്‌ലാമിക് സ്റ്റേറ്റിന് കനത്ത തിരിച്ചടി;മന്‍ബിജ് നഗരം സൈന്യം പിടിച്ചെടുത്തു; ഭീകരരുടെ പിടിയിലായ 2000 പേരെ സേന രക്ഷിച്ചു

ദമാസ്‌കസ്:സിറിയയില്‍ ഐഎസ് ഭീകരര്‍ക്ക് കനത്ത തിരിച്ചി. ഐഎസിന്റെ അധീനതയിലായിരുന്ന മന്‍ബിജ് നഗരം സൈന്യം പിടിച്ചെടുത്തു. ഭീകരരുടെ പിടിയിലായിരുന്ന 2000 പേരെ സേന രക്ഷിച്ചു. സാധാരണക്കാരെ മനുഷ്യപരിചയായി ഉപയോഗിച്ച് സൈന്യത്തിനെതിരെ യുദ്ധം നടത്തിയ ഐഎസിനെ 73 ദിവസത്തെ പോരാട്ടത്തിനൊടുവില്‍ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) പരാജയപ്പെടുത്തി. മന്‍ബിജ് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി എസ്ഡിഎഫ് അവകാശപ്പെട്ടു. യൂറോപ്പിലേക്കുള്ള ഐഎസിന്റെ പാത അടച്ചതായി സിറിയന്‍ കുര്‍ദ്ദിഷ് നേതാവ് സലി മുസ്ലിം പറഞ്ഞു. തുര്‍ക്കിയുടെ അതിര്‍ത്തി പ്രദേശമായ മാന്‍ബിജിന്റെ നിയന്ത്രണം രണ്ട് വര്‍ഷം മുമ്പാണ് ഐഎസ് ഏറ്റെടുത്തത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ തലസ്ഥാനമായ റഖയിലേക്കും സിറിയയിലെ പ്രധാന നഗരമായ ആലെപ്പോയിലേക്കും പോകേണ്ട പ്രധാന വഴിയാണ് മാന്‍ബിജ്. കഴിഞ്ഞ മെയ് 31 നാണ് അറബ് കുര്‍ദ്ദിഷ് സൈനികര്‍ സംയുക്തമായി രൂപം കൊടുത്ത സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്, ഐഎസിനെതിരെ പോരാട്ടം തുടങ്ങിയത്.

© 2024 Live Kerala News. All Rights Reserved.