പരിസ്ഥിതിയും ആദിവാസി രാഷ്ട്രീയവും കോര്‍ത്തിണക്കിയ ‘പതിനൊന്നാം സ്ഥലം’ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു; റോഡ്മൂവി ശൈലിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്

തൃശൂര്‍: രഞ്ജിത്ത് ചിറ്റാട സംവിധാനം ചെയ്ത ‘പതിനൊന്നാം സ്ഥലം’ പ്രദര്‍ശനത്തിനായി ഒരുങ്ങുന്നു.ചിത്രത്തിന്റെ പ്രമേയം പരിസ്ഥിതിയും ആദിവാസി രാഷ്ട്രീയവും കോര്‍ത്തിണക്കിയതാണ്.ഒരു ദിവസം വയനാട് ചുരത്തിലൂടെ പോകുന്ന ഒരു കാറിന്റെ മൂന്ന് യാത്രകളാണ് റോഡ്മൂവി ശൈലിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വയനാടിന്റെ പ്രകൃതിസൗന്ദര്യം ചൂഷണം ചെയ്യാനെത്തുന്ന ടൂറിസം നിക്ഷേപങ്ങള്‍ വ്യാപകമാകുമ്പോള്‍ മറുവശത്ത് വയനാട്ടിലെ ആദിവാസി ജനത തങ്ങളുടെ പരമ്പരാഗത ആവാസസ്ഥലങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട് നിസ്സഹായരായി മാറുന്ന അവസ്ഥയെക്കുറിച്ചാണ് സിനിമ പറയുന്നത്. ഒരു ദുഃഖവെള്ളി ദിവസം വയനാട് ചുരത്തില്‍ നടക്കുന്ന കുരിശിന്റെ വഴി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജെയിംസ് എന്ന കാര്‍ ഡ്രൈവര്‍ ആകസ്മികമായി മറ്റൊരു ദൗത്യം ഏറ്റെടുക്കുന്നതിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. കേരളീയം കളക്ടീവിന്റെ ബാനറില്‍ അശോകന്‍ നമ്പഴിക്കാട് ചിത്രം നിര്‍മ്മിച്ചത.് കഥ എസ്. ശരത്, തിരക്കഥ/സംഭാഷണം: കെ. സജിമോന്‍, ഛായാഗ്രഹണം: നിജയ് ജയന്‍. ജിതിന്‍രാജ്, പി.ടി. മനോജ്, മംഗ്ലു ശ്രീധര്‍, ചന്ദ്രന്‍, പ്രശാന്ത്. കെ.എന്‍, പ്രേംകുമാര്‍, സനല്‍ മാനന്തവാടി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

© 2024 Live Kerala News. All Rights Reserved.