യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍ തന്നെ; ഡെമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്ന ആദ്യത്തെ വനിത

വാഷിങ്ടണ്‍: 2383 ഡെലിഗേറ്റുകളുടെ പിന്തുണയോടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തി ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചു. ഡമോക്രാറ്റിക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്യുന്നതോടെ ചരിത്രത്തിലാദ്യമായി യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന വനിതയായി ഹിലരി ക്ലിന്റന്‍.  പോര്‍ട്ടോറിക്കറി പ്രൈമറിയിയില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്തുണ ലഭിച്ചതോടെയാണ് ഹിലരി സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഹിലരിയുടെ മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സിന് 1569 പ്രതിനിധികളുടെ പിന്തുണയാണുള്ളത്. ചരിത്ര നിമിഷത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്ത അസോസിയേറ്റഡ് പ്രസ് വാര്‍ത്തയോട് പ്രതികരിച്ച ഹിലരി ക്ലിന്റന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ന്യൂജഴ്‌സിയിലെ ഇന്നത്തെ പ്രൈമറികള്‍ പൂര്‍ത്തിയാകുന്നതോടെ ഹിലരി നാമനിര്‍ദേശം ഉറപ്പിക്കുമെന്നാണ് സൂചന. കൂടാതെ കാലിഫോര്‍ണിയ, മൊണ്‍ടാന, ന്യൂ മെക്‌സികോ, നോര്‍ത് ഡക്കോട്ട, സൗത് ഡക്കോട്ട എന്നിവിടങ്ങളിലും ഇന്ന് തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചിന് കരീബിയന്‍ ദ്വീപായ പ്യൂര്‍ട്ടോ റികോയില്‍ നടന്ന പ്രൈമറിയില്‍ 30 പ്രതിനിധികളുടെ പിന്തുണ ഹിലരി നേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.