Shocking: കൊല്ലപ്പെട്ട ജിഷ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മകളെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍; കൊലപാതകത്തിന് കാരണം സ്വത്തില്‍ അവകാശം ചോദിച്ചത്; പൊലീസ് തിരയുന്ന പല്ലില്‍ വിടവുള്ളയാള്‍ തങ്കച്ചന്റെ ഡ്രൈവര്‍

പെരുമ്പാവൂര്‍: ദളിത് വിദ്യാര്‍ഥി ജിഷ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ മകളാണെന്നും സ്വത്തിന്‍മേല്‍ അവകാശം ചോദിച്ചതാണ് കൊലക്ക് പ്രേരകമായതെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. നാരദ ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടത്. ജിഷയുടെ കൊലപാതകം സംബന്ധിച്ച് തങ്കച്ചന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് ജോമോന്‍ ഇന്ന് ഇമെയില്‍ വഴി കത്തയച്ചിരുന്നു. ഈ കത്ത് ഫേസ്ബുക്കിലൂടെ ജോമോന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വര്‍ഷക്കാലത്തിലധികമായി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് കത്തില്‍ പറയുന്നു. മകളെന്ന നിലയില്‍ ജിഷ തങ്കച്ചന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിച്ചു. തരാതെ വന്നപ്പോള്‍ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് ജിഷ അതിദാരുണമായും മൃഗീയവുമായി കൊലചെയ്യപ്പെട്ടതെന്നാണ് ജോമോന്‍ കത്തില്‍ സൂചിപ്പിക്കുന്നത്.

ഡിഎന്‍എ ടെസ്റ്റിനുള്ള സാധ്യതകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃതദേഹം കത്തിച്ച് ചാമ്പലാക്കിയതെന്നാണ് ജോമോന്‍ പറയുന്നത്. ഈ കൊലപാതകം അന്യസംസ്ഥാന തൊഴിലാളികളുടെ മേല്‍ കെട്ടിവെയ്ക്കാന്‍ മനഃപൂര്‍വ്വം ശ്രമിക്കുകയും ചെയ്തു. തെരഞ്ഞടുപ്പ് നടക്കുന്ന സമയമായതിനാല്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള അന്വേഷണം സര്‍ക്കാര്‍ വൈകിപ്പിക്കുകയായിരുന്നു. യുഡിഎഫിന്റെ പ്രധാന നേതാവ് ജിഷ കൊലക്കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കേരളമറിഞ്ഞാല്‍ അത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുമെന്ന് കോണ്‍ഗ്രസിനറിയാമായിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണം ഉഴപ്പാനും വഴിതിരിച്ചു വിടാനും കോണ്‍ഗ്രസ് ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായി ജോമോന്‍ പറയുന്നു. ജിഷയുടെ പിതൃത്വം സംബന്ധിച്ച കാര്യങ്ങള്‍ ആ നാട്ടിലെ ജനങ്ങള്‍ക്ക് അറിവുള്ള കാര്യമാണെന്നും ജോമോന്‍ പറഞ്ഞു. പല്ലില്‍ വിടവുള്ള വ്യക്തിയാണ് കുറ്റവാളിയെന്ന് മുമ്പ് പോലീസ് വെളിപ്പെടുത്തിയിരുന്നു. തങ്കച്ചന്റെ വിശ്വസ്തനും ഡ്രൈവറുമായ വ്യക്തി ഇത്തരത്തിലുള്ളതാണെന്നും ഇക്കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി മറ്റു സംസ്ഥാനങ്ങളില്‍ വരെ പോയ പോലീസ് സംഭവ സ്ഥലത്തു നിന്നും പത്ത് മിനിട്ടു മാത്രം ദൂരമുള്ള ഈ വ്യക്തിയെ ഒരു രീതിയില്‍പോലും സംശയിച്ചില്ലെന്നും ജോമോന്‍ വ്യക്തമാക്കി. കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പി പി തങ്കച്ചനെതിരെ ഇങ്ങനെയൊരു ആരോപണവുമായി രംഗത്ത് വന്നതെന്ന് അദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.