കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചു; കാലുപിടിച്ച് വിളിച്ചിട്ടും പ്രചാരണത്തിന് വന്നില്ലെന്നും പത്മജ വേണുഗോപാല്‍

തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കള്‍ ചതിച്ചത് മൂലമാണ് തിരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടതെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പത്മജ വേണുഗോപാല്‍. തന്റെ അച്ഛനും മുന്‍ മുഖ്യമന്ത്രിയും ആയിരുന്ന കെ. കരുണാകരനെ പിന്നില്‍ നിന്നു കുത്തിയതിനു സമാനമാണ് ഈ ചതിയും. കാലുപിടിച്ച് വിളിച്ചിട്ടും പല നേതാക്കളും പ്രചാരണത്തിനു വന്നില്ലെന്നും പത്മജ പറഞ്ഞു. സി.എന്‍.ബാലകൃഷ്ണന്‍ വന്നത് ഒരു ദിവസം മാത്രമാണ്. ഇവിടെ വ്യാപകമായി കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്കു പോയി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെപിസിസിയ്ക്കു പരാതി നല്‍കുമെന്നും പത്മജ വ്യക്തമാക്കി.

തൃശൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ പത്മജ, എല്‍ഡിഎഫിനെ പ്രതിനിധീകരിച്ചെത്തിയ സിപിഐ നേതാവ് അഡ്വ.വി.എസ്.ശിവകുമാറിനോടാണ് പരാജയപ്പെട്ടത്. 6,987 വോട്ടുകള്‍ക്കായിരുന്നു പത്മജയുടെ തോല്‍വി. സുനില്‍ കുമാര്‍ 53,664 വോട്ടു നേടിയപ്പോള്‍ കോണ്‍ഗ്രസ് ശക്തികേന്ദ്രമായിരുന്ന ഇവിടെ പത്മജയ്ക്ക് ലഭിച്ചത് 46,677 വോട്ടു മാത്രം. ബിജെപി സ്ഥാനാര്‍ഥി അഡ്വ. ബി.ഗോപാലകൃഷ്ണന് ഇവിടെ 24,748 വോട്ടു ലഭിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.