മന്ത്രി ജയലക്ഷ്മിയുടെ പത്രിക തള്ളിയ സംഭവം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്; അയോഗ്യത കല്‍പ്പിച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് മത്സരിക്കാന്‍ വിലക്ക് വരും; കോടതി നടപടികളും ഉണ്ടാകും

തിരുവനന്തപുരം: പ്ലസ്ടു വിദ്യാഭ്യാസം മാത്രമുള്ള ജയലക്ഷ്മി ബിരുദം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചെന്നും എസ്ബിഐ മാനന്തവാടി ശാഖയിലെ മന്ത്രിയുടെ പേരിലുള്ള അക്കൗണ്ടില്‍ തെരഞ്ഞെടുപ്പ് സമയത്ത് വന്ന 10 ലക്ഷം രൂപ കണക്കില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അയോഗ്യത കല്‍പ്പിച്ചാല്‍ മൂന്ന് വര്‍ഷം വരെ തിരഞ്ഞെടുപ്പ് വിലക്കും കേസ് കോടതിയിലേക്ക് നീങ്ങുന്ന അവസ്ഥയുമുണ്ടാകും. നാമനിര്‍ദേശ പത്രികയില്‍ തെറ്റായ വിദ്യാഭ്യാസ യോഗ്യത നല്‍കിയെന്നും പണത്തിന്റെ കണക്ക് കാണിച്ചില്ലെന്നുമുള്ള പരാതിയില്‍ മന്ത്രി പി.കെ. ജയലക്ഷ്മിക്കെതിരായ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലേക്ക്. സബ്കളക്ടറുടെ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറിനാണ് കൈമാറുക. അയോഗ്യത സംബന്ധിച്ച തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആണ്. ഹൈക്കോടതിയില്‍ എത്തിയ ഈ കേസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തു നിലപാടാണ് സ്വീകരിച്ചതെന്ന് കോടതി ആരാഞ്ഞിരുന്നു. അതോടെയാണ് തുടര്‍നടപടികള്‍ ഊര്‍ജിതമാക്കിയത്. ബത്തേരി സ്വദേശി കെ.പി.ജീവന്‍ നല്‍കിയ പരാതിയിലാണ് സബ് കളക്ടര്‍ ശ്രീറാം സാംബശിവറാവു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതാണ് മന്ത്രിക്ക് വിനയായത്.

© 2024 Live Kerala News. All Rights Reserved.