ആകാശത്ത് എരിഞ്ഞടങ്ങിയത് ജീവിത സ്വപ്‌നങ്ങള്‍; ശ്യാമും അഞ്ജുവും ഇനി ഓര്‍മ്മ

കൊച്ചി: പ്രണയസാഫല്യം സമ്മാനിച്ചുള്ള ജീവിതത്തിലേക്ക് കാലെടുത്തുവച്ച ദമ്പതികളായിരുന്നു ശ്യാമും അഞ്ജുവും. പക്ഷേ വിധി വിമാനചിറകിലേറി അവരെ വേട്ടയാടി.
രണ്ടു മാസത്തെ അവധിക്കുശേഷം ജോലി സ്ഥലത്തേക്കുള്ള തിരിച്ചുപോക്ക് ഒരിക്കലും മടങ്ങിവരാത്ത യാത്രയായി. ബന്ധുക്കളായ ശ്യാമും അഞ്ജുവും പ്രണയിച്ചാണു വിവാഹം കഴിച്ചത്. ഇന്‍ഫോപാര്‍ക്കിലെ ഐടി കമ്പനിയിലായിരുന്നു ശ്യാമിനു മുന്‍പു ജോലി. നാലു വര്‍ഷമായി റഷ്യയിലെ റോസ്‌തോവ് ഓണ്‍ഡോണിലുള്ള സുല്‍ത്താന്‍ ആയുര്‍വേദ സ്പായിലെ പഞ്ചകര്‍മ്മ തെറപ്പിസ്റ്റായിരുന്നു അഞ്ജു. ഡല്‍ഹിയിലെ സ്ഥാപനത്തില്‍ ജോലി ചെയ്ത ശേഷമാണ് റഷ്യയിലേക്കു പോയത്. 2014 നവംബര്‍ രണ്ടിന് വിവാഹശേഷം ആയുര്‍വേദ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശ്യാമും അഞ്ജുവിനൊപ്പം റഷ്യയിലേക്കു പോയി. രണ്ടാം തവണയാണ് ശ്യാമും അഞ്ജുവും നാട്ടിലെത്തുന്നത്. ബുധനാഴ്ച വൈകിട്ടാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കു പോയത്. അത് തിരിച്ചുവരാത്തൊരു യാത്രയായിരുന്നു.

© 2024 Live Kerala News. All Rights Reserved.