കൊട്ടാരക്കരയില്‍ പൊലീസ് സ്‌റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; ആറ് പൊലീസുകാര്‍ക്ക് പരിക്ക് ; മൂന്ന് പൊലീസ് ജീപ്പുകള്‍ അടിച്ചു തകര്‍ത്തു

കൊല്ലം: കൊട്ടാരക്കരയില്‍ പൊലീസ് സ്‌റ്റേഷന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ആക്രമണത്തില്‍ എസ്.ഐ, സി.ഐ അടക്കം ആറ് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികള്‍ 3 പൊലീസ് ജീപ്പുകള്‍ അടിച്ചു തകര്‍ക്കുകയും സ്റ്റേഷന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. നൈറ്റ് പെട്രോളിങ്ങിനിടെ കൊട്ടാരക്കര കോട്ടാത്തല ഭാഗത്തുവെച്ച് ആര്‍എസ്എസ് പ്രചാരകനുള്‍പ്പെടെ ഒരു ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മൂന്നുപേരെ വാഹനപരിശോധനയ്ക്കിടെ പൊലീസ് തടഞ്ഞതാണ് ആക്രമണത്തിനു കാരണം ബൈക്കിലുണ്ടായിരുന്ന ആര്‍എസ്എസ് ജില്ല പ്രചാരക് ബിനീഷ്, കൊട്ടാരക്കര എസ്.ഐ ശിവപ്രസാദിനോട് തട്ടിക്കയറിയപ്പോള്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കസ്റ്റയിലെടുത്തതോടെ കൂടുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സ്‌റ്റേഷനിലെത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കൊട്ടാരക്കര സി.ഐയും ആര്‍എസ്എസ് നേതാക്കളുമായി സംസാരിക്കുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ സ്‌റ്റേഷന് നേരെ ആക്രമണം നടത്തിയത്.അഴിച്ചുവിട്ടത്. പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകളും സ്‌റ്റേഷന്റെ ഗ്ലാസും തകര്‍ന്നു. സംഭവത്തില്‍ ജില്ല പ്രചാരക് ബിനീഷും പ്രവര്‍ത്തകന്‍ സമീഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.