ഗോധ്രയില്‍ ട്രയിനിന് തീവെച്ചത് ആസൂത്രിതം; മുസ്ലിങ്ങളെ ലക്ഷ്യം വച്ച് കലാപമുണ്ടാക്കിയതും ബിജെപിയെന്ന് പട്ടേല്‍ സമര നേതാവ്

അഹമ്മദാബാദ്: ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് കാരണമായ ഗോധ്ര ട്രെയിന്‍ തീവെപ്പിന് പിന്നിലും ബിജെപിയാണെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കലാപം ബിജെപി ആസുത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് പട്ടേല്‍ സമര നേതാവ് രാഹുല്‍ ദേശായി. ഹിന്ദുക്കള്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ മുസ്ലിങ്ങള്‍ കൊല്ലുമെന്ന ഭീതിയുണ്ടാക്കാനാണ് ട്രെയിന്‍ തീവെച്ചതെന്നും ദേശായി സ്‌ക്രോള്‍. ഇന്‍ എന്ന ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ട്രെയിനിന് തീവെച്ചത് മുസ്ലിംകളാണോ എന്നറിയില്ല. എന്നാല്‍, അത് ബി.ജെ.പി കൃത്യമായി ആസൂത്രണംചെയ്ത പദ്ധതിയായിരുന്നു. ഇപ്പോഴും മുസ്ലിങ്ങള്‍ കലാപമുണ്ടാക്കുമോയെന്ന ഭയം ഗുജറാത്തിലുണ്ട്. എന്നാല്‍, മുസ്ലിങ്ങളല്ല, ബി.ജെ.പിയാണ് കലാപം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടിസ്ഥാനപരമായി വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പി വര്‍ഷങ്ങളായി മുസ്ലിംകളെ ഭയപ്പെടുത്തി ഭരിക്കുക എന്ന ആശയത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2002ല്‍ ഗോധ്ര കലാപം ഉണ്ടായിരുന്നില്ലെങ്കില്‍ മോഡി വീണ്ടും മുഖ്യമന്ത്രി ആവുമായിരുന്നില്ലെന്നും മറ്റൊരു പട്ടേല്‍ നേതാവായ ലാല്‍ജിഭായി പട്ടേല്‍ പറഞ്ഞു. ബി.ജെ.പി അടിസ്ഥാനപരമായി ഒരു വര്‍ഗീയ പാര്‍ട്ടിയാണ് മുസ്ലിങ്ങളോട് ഭയം നിലനിര്‍ത്തുക എന്നതാണ് അവരുടെ പ്രത്യയശാസ്ത്രം.’ രാഹുല്‍ ദേശായി പറഞ്ഞു.2002 ഫെബ്രുവരിയില്‍ ഗോധ്ര റെയില്‍വേ സ്റ്റേഷനില്‍ ഒരു സംഘം സബര്‍മതി എക്‌സ്പ്രസിന് തീവെക്കുകയും 59 യാത്രക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 31 മുസ്ലിംകളെ ഇതുസംബന്ധിച്ച് ശിക്ഷിക്കുകയും ചെയ്തിരുന്നു. പട്ടേല്‍ സമുദായക്കാരുടെ ആരോപണം ഗൗരവത്തോടെ കാണേണ്ടതാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

© 2024 Live Kerala News. All Rights Reserved.