ആദിവാസി യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ മാനന്തവാടി ആശുപത്രി അധികൃതര്‍ പ്രതിക്കൂട്ടില്‍; ഗൈനക്കോളജിസ്റ്റിന്റെ സേവനം കാര്യക്ഷമമല്ലെന്ന് ആക്ഷേപം

കോഴിക്കോട്: ആദിവാസി യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ മാനന്തവാടി ആശുപത്രി അധികൃതര്‍ പ്രതിക്കൂട്ടില്‍.വയനാട് ജില്ലാ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഡോക്ടറില്ലാത്തതിനാല്‍ ആദിവാസി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുംവഴി യുവതി ആംബുലന്‍സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്.

ആംബുലന്‍സ് വൈത്തിരിയില്‍ എത്തിയപ്പോള്‍ യുവതി പ്രസവിക്കുകയായിരുന്നു. അമ്മയെയും, കുഞ്ഞിനെയും കല്‍പ്പറ്റ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്കു മുന്‍പും വയനാട്ടിലെ ആശുപത്രിയില്‍ മതിയായ ചികിത്സാ സൗകര്യം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ആദിവാസി യുവതി വാഹനത്തില്‍ പ്രസവിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.