കൂതറ ‘ചളി’പ്പടങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ സാഹിത്യകാരന്‍ തന്നോട് മോശമായി പെരുമാറിയെന്ന് എഴുത്തുകാരി ഇന്ദു മേനോന്‍; ഫെയ്‌സ്ബുക്കിലൂടെയാണ് വിമര്‍ശനം

കോഴിക്കോട്: കൂതറ ‘ചളി’പ്പടങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ സാഹിത്യകാരന്‍ എഴുത്തുകാരി ഇന്ദു മേനോട് മോശമായി പെരുമാറി. കോഴിക്കോട്് വെച്ച് നടന്ന കേരള സാഹിത്യോത്സവത്തിനിടെ തന്നോട് മോശമായി പെരുമാറിയ സാഹിത്യകാരനെതിരെ എഴുത്തുകാരി ഇന്ദു മേനോന്റെ വിമര്‍ശനം. ഫെയ്‌സ്ബുക്കിലൂടെയാണ് വിമര്‍ശനം.

‘രണ്ട് ലക്ഷം രൂപ ഒരുമിച്ച് കിട്ടി പറട്ട കൂതറ ‘ചളി’പ്പടങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ്‌തോടെ ലവന്‍ സ്‌നോബെറിപുഷ്പകവിമാനത്തിലേറി വാനത്തോട്ടൊരുസ്വയം കുതിപ്പാണ്. മനുഷ്യരോട് പ്രത്യേകിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറലാണു അടിസ്ഥാന സംസ്‌കാരം പോലുമില്ലാത്ത ഇവന്റെയൊക്കെ പൊതുരീതി. ഇത്തരത്തിലൊരു ജീവിച്ചിരിക്കുന്ന ജന്തു കേരളാ ലിറ്റെററി ഫെസ്റ്റിവലില്‍ വെച്ച് എന്നോട് അപമര്യാദയായി പെരുമാറി. അവന്റെ മുന്‍ശീലങ്ങളും അതാണ്.’ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ദു മേനോന്‍ സാഹിത്യകാരനെ നിശിതമായി വിമര്‍ശിച്ചു.

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം….

താന്‍ മഹത്തായ സാഹിത്യമെഴുതുന്നെന്നു കരുതുന്ന മീഡിയോക്കറിലും താണ ചില ആണെഴുത്തുകാരുണ്ട്.
ജീവിതത്തില്‍ ഒരു യഥാര്‍ഥ ആണിനെ കാണാത്തതു കൊണ്ടായിരിക്കാം സ്വയം അവനൊക്കെ ആല്‍ഫാമെയിലെന്ന് കരുതും.
പെരുമാറ്റവും രീതിയും കണ്ടാലറിയാം ഇവന്റെയൊക്കെ തലയപ്പന്‍ദൈവം മംഗലശ്ശേരി നീലകുണ്ടനെന്ന കഥാപാത്രമാണെന്ന്.
പെര്‍വേര്‍ഷന്‍ , ഫെറ്റിഷ് എന്നിവയിലൂടെ നിവര്‍ന്നു വരുന്ന സ്ത്രീ വിരുദ്ധതയും സംഘപരിവാര്‍ പൊതുബോധവും വേണ്ടതിലുമധികം
ചേര്‍ത്ത് കാച്ചിയപരമാവധി 30 ചെറുകഥകള്‍ മലയാള സാഹിത്യത്തിനു ടിയാന്‍ സംഭാവന ചെയ്തിട്ടുണ്ടാകും. പോരാഞ്ഞ്
അവനവന്റെ സ്വപ്നത്തിലെ ലൈംഗിക ധീരവൈകൃതവികൃതങ്ങള്‍ പൊടിപ്പും തൊങ്ങലും തേനും ചേര്‍ത്ത് ലജ്ജാരഹിതമായി അനുഭവമെഴുതിക്കളയും.
രാജാപ്പാര്‍ട്ട് കൌബോയ് ഷര്‍ട്ടും കറുത്ത വട്ടക്കൂളിങ്ങഗ്ലാസ്സും പ്ലാവിലക്കിരീടം പോല്‍ ഒരു കറുത്ത തൊപ്പിയും കഴുത്തിലെ ചരടില്‍ കെട്ടിത്തൂക്കിയ
സംഘിത്തവുമായി ഒരു നാണവുമില്ലാതെ കോമാളികള്‍ക്ക് കോമ്പറ്റീഷനായ് നടക്കും. പത്രത്തില്‍ ഒരു വരി വാര്‍ത്തവരാന്‍ അവാര്‍ഡുകള്‍ വാന്ങിച്ചെടുക്കാന്‍
ഒക്കെ നാണം കെട്ട് നടന്ന പഴയ കഥകളും പുസ്തകം ഒന്നാം പതിപ്പ് വിറ്റുതീരാതെ അലമാരിയില്‍ ഇരിക്കുമ്പോ പിന്വാതിലിലൂടെ ചെന്ന് താണ് കേണ്
രണ്ടാം പതിപ്പ് അച്ചടിപ്പിച്ച പുസ്തകത്തിന്റെ പേരു മാറ്റി്യമ കാര്യങ്ങളും ഈ രൂപഭാവാദികളും കാണുമ്പോള്‍ തെലുങ്ക് സിനിമയിലെ കോസ്റ്റ്യൂംസും രംഗവും ഓര്‍മ്മവന്നുപോകും..
ഭരണം മാറുമ്പോ ഉള്ളിലെ സംഘി രക്തം ഡയാലിസ്സിസ് ചെയ്ത് ഇടതാണെന്നു വ്യാജ പ്രസ്ഥാവനകള്‍ നടത്തും .
രണ്ട് ലക്ഷം രൂപ ഒരുമിച്ച് കിട്ടി പറട്ട കൂതറ ‘ചളി’പ്പടങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് എഴുതിയ്‌തോടെ ലവന്‍ സ്‌നോബെറിപുഷ്പകവിമാനത്തിലേറി
വാനത്തോട്ടൊരുസ്വയം കുതിപ്പാണ്.
മനുഷ്യരോട് പ്രത്യേകിച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറലാണു അടിസ്ഥാന സംസ്‌കാരം പോലുമില്ലാത്ത ഇവന്റെയൊക്കെ പൊതുരീതി.
ഓസിനു മോന്തുന്ന മദ്യപാന സദസ്സില്‍ തുപ്പലൊലിപ്പിച്ചു വീമ്പിളക്കണം. ‘ലവളെ കണ്ടായിരുന്നു. ഞാന്‍ നന്നായിട്ട് തന്നെ കൊടുത്തു’.
എന്തിനു എന്ന ചോദ്യം ഇവന്റെയൊക്കെ ജീവിതത്തില്‍ അപ്രസക്തമാണ്.
ഇത്തരത്തിലൊരു ജീവിച്ചിരിക്കുന്ന ജന്തു കേരളാ ലിറ്റെററി ഫെസ്റ്റിവലില്‍ വെച്ച് എന്നോട് അപമര്യാദയായി പെരുമാറി. അവന്റെ മുന്‍ശീലങ്ങളും അതാണു.
മനുഷ്യരെ അവഹേളിക്കുക. ജീവിതത്തില്‍ ഇത്തരത്തിലൊരു അനുഭവം ഉണ്ടായിട്ടില്ലാത്തതിനാലായിരിക്കണം ഞാന്‍ അമ്പരക്കയും ഭയക്കയും ചെയ്തു. മദ്യമോ മയക്ക്
മരുന്നോ ഉപയോഗിച്ച ലഹരിയിലാണു അയാള്‍ എന്ന് പൊടുന്നനെ സംശയിച്ചെങ്കിലും ലക്ഷണം പച്ചമനുഷ്യന്റേതായിരുന്നു എന്നത് എന്നെ കൂടുതല്‍ അന്ധാളിപ്പിച്ചു
മന:പ്പൂര്‍വ്വമായി നമുക്ക് നേരെ നടപ്പിലാക്കുന്ന അനീതി നമ്മളെ കടുത്ത അപമാനത്തിലും ദു:ഖത്തിലുമാഴ്ത്തും. എന്റെ വായ കയ്ച്ചു. ഓക്കാനം വന്ന് തൊണ്ടയില്‍ മുട്ടി.
എന്നെ സ്ത്രീയെന്ന രീതിയില്‍ അപമാനിക്കാന്‍ ശ്രമിച്ച, ചില ക്രിമിനല്‍ മനുഷ്യരുടേയും കലുങ്ക് പൂവാലരുടേയും തുണിപൊക്കിക്കാട്ടിയിട്ടുള്ള മാനസിക രോഗികളുടെയും
ആ ചെറിയനിരയുടെ അറ്റത്ത് കറുത്ത കണ്ണടധരിച്ച അവന്റെ ‘ണ്ണ’ മുഖം എന്നെന്നേക്കുമായി നിന്നു.
ഞാനോര്‍ത്തു. ഇവനെഴുതിയ എതെങ്കിലുമൊരു വരി പോലും ഓര്‍മ്മ വരുന്നില്ല. ഓര്‍മ്മിക്കത്തക്ക ഒരു കോപ്പും അതിലില്ല. എന്തെങ്കിലും തരത്തില്‍ നിലപാടുള്ളതായോ
ധാര്‍മ്മികമൂല്യമുള്ളതായോ ക്രിയാത്മകമായോ എന്തെങ്കിലും സംഭാവന സാഹിത്യത്തിനു നല്‍കാത്തതിനാല്‍ ജീവിതത്തിന്റെ ഒരു സന്ദര്‍ഭത്തിലും അവനെ പറ്റി ഞാന്‍
ഓര്‍ത്തതുപോലുമില്ല. ജീവിതത്തില്‍ ഇത്തരം പട്ടിക്കാട്ടങ്ങളുടെ പേര് എവിടെയും ഉച്ഛരിക്കാറു പോലുമില്ല. അവനെപറ്റി ചിന്തിച്ചിട്ട് പോലുമുണ്ടാവില്ല. എന്റെ
ആത്മാഭിമാനം വൃണപ്പെട്ടു. അത് സമൂഹത്തില്‍ തികഞ്ഞ നൈതിക ബോധത്തോടും നിലപാടുകളോടും ക്രെഡിബിലിറ്റിയോടും ജീവിക്കുന്ന ഏതൊരു സാധാരണക്കാരിക്കും
അപമാനം തോന്നും. തീര്‍ത്തും അയോഗ്യനായ ഒരുത്തനില്‍ നിന്നും മോശമായ അനുഭവം ഉണ്ടാകുമ്പോള്‍ നമ്മുടെ സെല്‍ഫ് എസ്റ്റീം തകര്‍ന്നു പോകും. മാത്രമല്ല ഈ
സംഭവം ഇവന്റെ തനിസ്വഭാവവും ചേര്‍ത്ത് ആരെങ്കിലും വായിച്ചാല്‍ ചീത്തപ്പേരു കാരണം ഞാന്‍ ആത്മഹത്യ ചെയ്യേണ്ടി വരും. ‘ഞാനൊരുത്തിയുടെ ചാരിത്ര്യഭംഗം
വരുത്തിയെന്നും അതിനു ശേഷം ലവള്‍ ‘സോര്‍ബ ദി ഗ്രീക്ക്’ എനിക്ക് വായിക്കാന്‍ തന്ന് എന്നുമെഴുതിയ ഒരു കക്ഷി നൈതികതയോടെ അഭിമാനത്തോടെ ജീവിക്കുന്ന
ഏത് സ്ത്രീയേയും ആ മോശം കണ്ണുകൊണ്ടേ കാണു.
ആ തോന്നലിന്റെ അറപ്പില്‍ എനിക്കുമേല്‍ നടപ്പിലാക്കപ്പെട്ട അനീതിയെ ഞാന്‍ പരസ്യമായി ചോദ്യം ചെയ്തു. ‘എനിക്ക് നിങ്ങളോടൊന്നും പറയാനില്ല’ എന്നൊരു
പിറുപിറുപ്പ് മാത്രം അവന്റെ വായില്‍ നിന്നും തൊഴിഞ്ഞു കൊണ്ടിരുന്നു. മോശമായി പെരുമാറാന്‍ ഒരു കാരണവും വേണ്ടാത്ത അവനില്‍ നിന്നും എന്തുത്തരം കിട്ടാന്‍?
സ്ത്രീകളുടെ മേല്‍ അനീതി കാണിച്ചിട്ട്, സ്ത്രീകളോടും സാധാരണ മനുഷ്യരോടും അപമര്യാദയില്‍ പെരുമാറിയിട്ട്, സഹജീവികളെ അവഹേളിച്ചിട്ട്
സ്വയം നീലകുണ്ടനായി കരുതുന്ന ഇവനൊക്കെ ഏത് കോത്താഴത്ത് നിന്നാണാവോ വരുന്നത്. സാംസ്‌കാരികമായി താണ നിലവാരത്തിലുള്ള
ഈ ആല്ഫാ മയിലമാര്‍ എഴുതുന്ന അതേ കള്‍ച്ചരല്‍ സ്‌പെസ്സില്‍ നിന്ന് എഴുതേണ്ടി വരുമ്പോ ആത്മനിന്ദയും ജുഗുപ്‌സയും പെരുകുന്നു.
indu

© 2024 Live Kerala News. All Rights Reserved.