റിസോര്‍ട്ട് മാനേജറെ മാവോയിസ്റ്റുള്‍ തട്ടിക്കൊണ്ടുപോയതല്ല; സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മുങ്ങിയത്

കൊച്ചി: വയനാട്ടില്‍ കാണാതായ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ ത്ട്ടിക്കൊണ്ടുപോയതെന്ന കഥ വ്യാജം. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നാടുവിട്ടതെന്ന് വ്യക്തമായി.
ഇയാളെ അങ്കമാലിയില്‍ കണ്ടെത്തി. മേപ്പാടിയിലെ റിസോര്‍ട്ടില്‍ മനേജരായ ലിജേഷ് ജോസിനെയാണ് അങ്കമാലിയില്‍ കണ്ടെത്തിയത്. വാളത്തൂരിലെ മൈ ഗാര്‍ഡന്‍ ഓഫ് ഈഡന്റെ മാനേജരാണ് ലിജേഷ് ജോസ്. മാവോയിസ്റ്റുകളാണ് ഇയാളെ തട്ടിക്കൊണ്ടു പോയെന്നതായിരുന്നു സംശയിച്ചിരുന്നത്. തന്നെ കാക്കിധാരികളായ ഒരു സംഘം കൂട്ടിക്കൊണ്ടുപോകുന്നു എന്ന് ഇയാള്‍ തന്നെയാണ് റിസോര്‍ട്ട് ജീവനക്കാരെ വിളിച്ച അറിയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നം കാരണം ലിജേഷ് തന്നെയാണ് കഥ മെനഞ്ഞ് മുങ്ങിയതെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇയാളെ ഉടന്‍ വയനാട്ടിലെത്തിക്കും.

© 2024 Live Kerala News. All Rights Reserved.