ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു; 4000ത്തിലേറെ ആളുകള്‍ മരണപ്പെട്ടു

ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വീണ്ടും എബോള പടരുന്നു. രോഗം മൂലം ഇതുവരെ 4000ത്തിലേറെ ആളുകള്‍ മരണപ്പെട്ടു. സിയേറ ലിയോണില്‍ ഒരു കുട്ടി മരിച്ചതോടെയാണ് എബോള രോഗം വീണ്ടും റിപ്പോര്‍ട്ടു ചെയ്തത്. പശ്ചിമ ആഫ്രിക്ക എബോള രോഗത്തില്‍ നിന്നും മുക്തമായെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് അകമാണ് എബോള ബാധിച്ച് ഒരു കുട്ടി മരിക്കുന്നത്.

ശരീര ദ്രവങ്ങളിലൂടെയാണ് എബോള പകരുന്നത്. രോഗത്തിന് ഇതുവരെ ഫലപ്രദമായ ചികിത്സയൊന്നും കണ്ടെത്തിയിട്ടില്ല. തുടക്കത്തിലേ രോഗനിര്‍ണ്ണയം നടത്താനായാല്‍ രോഗിയെ രക്ഷിക്കാനുള്ള സാഹചര്യമുണ്ട്. എന്നാല്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതല്‍ മൂന്നാഴ്ച വരെ കഴിഞ്ഞേ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങൂ എന്നതാണ് ചികിത്സ ദുഷ്‌ക്കരമാക്കുന്നത്. കുരങ്ങ് പോലുള്ള മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരില്‍ എത്തിയത്. മലേറിയ, കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്ക് സമാനമായ വൈറല്‍ രോഗമാണ് എബോളയും. എബോളയെ തുരത്താനുള്ള വാക്‌സിനുകള്‍ കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്.2014 ഫെബ്രുവരി മുതലാണ് പശ്ചിമ ആഫ്രിയില്‍ എബോളയുടെ ആക്രമം ആരംഭിച്ചത്. ഗ്വിനിയ, ലൈബീരിയ, നൈജീരിയ എന്നി രാജ്യങ്ങളാണ് രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള മറ്റു രാജ്യങ്ങള്‍.

© 2024 Live Kerala News. All Rights Reserved.