ന്യൂഡല്‍ഹി: ഇനിമുതല്‍ പാര്‍ലമെന്റ് കാന്റീനില്‍ ഭക്ഷണത്തിന് സബ്‌സിഡി ഉണ്ടായിരിക്കില്ല. പാര്‍ലമെന്റംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, മധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമായിരിക്കും. മാംസാഹാരത്തിനുള്‍പ്പെടെ വില ഇരട്ടിയാകും. ഇപ്രകാരം 16 കോടിയോളം രൂപ സര്‍ക്കാറിന് ലാഭമായിരിക്കും.