ബിജെപി-എസ്എന്‍ഡിപി നേതാക്കള്‍ പടിക്ക് പുറത്ത്; ശിവഗിരി തീര്‍ഥാടനത്തിന് കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ക്ഷണം; മരുന്നിന് ഒരു കേന്ദ്രമന്ത്രിയും

വര്‍ക്കല: കീഴ് വഴക്കങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ച് ശിവഗിരി സന്യാസിമാര്‍. ബിജെപി-എസ്എന്‍ഡിപി നേതാക്കളെ മാറ്റിനിര്‍ത്തി തീര്‍ഥാടനത്തിന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക് ക്ഷണം. നാളെ ആരംഭിക്കുന്ന ിവഗിരിയിലെ എണ്‍പത്തിമൂന്നാമത് തീര്‍ത്ഥാടനത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടക്കമിടുമ്പോള്‍ സമാപന സമ്മേളനത്തിനായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, സിപിഐ അഖിലേന്ത്യാ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും പങ്കെടുക്കുന്നുണ്ട്. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തോടെയും, ശ്വാശ്വതികാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വെള്ളാപ്പള്ളിക്കും, യോഗത്തിനും എതിരായ നിലപാടുകളാണ് ശിവഗിരി മഠം സ്വീകരിച്ചിരുന്നത്. ശ്വാശ്വതികാനന്ദയുടെ മരണം കൊലപാതകമാണെന്ന് ആദ്യമായി ശിവഗിരി മഠാധിപതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എസ്എന്‍ഡിപി നേതാക്കളെയോ, സംസ്ഥാന ബിജെപി നേതൃത്വത്തലുളള ആരെയും പങ്കെടുപ്പിക്കണ്ട എന്നാണ് മഠത്തിന്റെ തീരുമാനം. അതേസമയം കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ്മയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളിലുളള എട്ടുസമ്മേളനങ്ങള്‍ക്കായി ശിവഗിരി ഒരുങ്ങിക്കഴിഞ്ഞു. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ നിലപാടും ശാശ്വതീകാന്ദയുടെ ദുരൂഹമരണവുമാണ് എസ്എന്‍ഡിപിയില്‍ നിന്ന് അകലം പാലിക്കാന്‍ ശിവഗിരിയെ നിര്‍ബന്ധിതമാക്കിയത്.

© 2024 Live Kerala News. All Rights Reserved.