ചുംബനമില്ലാതെ പിന്നെന്ത് ജയിംസ് ബോണ്ട്; ഗണ്ണും സ്‌പോര്‍ട്‌സ് കാറും പോലെത്തന്നെയാണ് ജയിംസ്‌ബോണ്ട് പരമ്പരയിലെ ചുംബനങ്ങളും

ഗണ്ണും സ്‌പോര്‍ട്‌സുകാറുമെല്ലാം പോലെതന്നെ ജെയിംസ് ബോണ്ട് പരമ്പരയില്‍ ചുംബനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്. പരമ്പരയിലെ ഏറ്റവും പുതിയ ചിത്രം സ്‌പെക്റ്ററിലെ ചുംബന രംഗങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണെന്നും പരിധിവിട്ടെന്നും കാണിച്ച് സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ഓഫ് ഇന്ത്യ) നടത്തിയ കട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. സന്‍സ്‌കാരി ജെയിംസ് ബോണ്ട് എന്ന ഹാഷ് ടാഗ് ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ ട്രെന്റിങായിരുന്നു. വിഷയം അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ ഇടംപിടിച്ചെന്നതാണ് പ്രത്യേകത. 1954ല്‍ ബോണ്ടായെത്തിയ ബാരി നെല്‍സണ്‍ മുതല്‍ ഇപ്പോഴത്തെ 007 ഡാനിയല്‍ ക്രെയ്ഗ് വരെ ചുംബിക്കാത്ത നായകന്മാരില്ലയെന്നതാണ് വാസ്തവം. മുമ്പ് ബോണ്ടായെത്തിയ പ്രധാന നായകന്മാരുടെ ചുംബനക്കണക്കുകള്‍ പരിശോധിച്ചാല്‍ റോജര്‍ മൂര്‍ 46 ചുംബനങ്ങള്‍, സീന്‍ കോണറി 38,പിയേഴ്‌സ് ബ്രോസ്‌നന്‍ 26, ഡാനിയല്‍ ക്രെയ്ഗ് 14, തിമോത്തി ഡാല്‍ട്ടണ്‍ 11, ജോര്‍ജ് ലാസന്‍ബി 10 എന്നിങ്ങനെയാണ്. ചുംബനപരമ്പരയെന്നും ജയിംസ് ബോണ്ടിനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റുകാണില്ല.

ജയിംസ്‌ബോണ്ടിലെ ശ്രദ്ധേയമായ ചില ചുംബനദൃശ്യങ്ങള്‍ ചുവടെ

 

© 2025 Live Kerala News. All Rights Reserved.