ആര്‍ എസ് എസ്സിന്റെ കേശവ് കുഞ്ചിന് 150 കോടി; ആധുനിക സൗകര്യങ്ങളുള്ള ഓഫീസ് രാജ്യ തലസ്ഥാനത്ത്

ന്യുഡല്‍ഹി: തലസ്ഥാനത്ത് ആര്‍എസ്എസിന് 12 നിലകളുള്ള പുതിയ ഓഫീസ്. ‘കേശവ് കുഞ്ച്’ എന്ന പേരിട്ട ഓഫീസില്‍ പന്ത്രണ്ട് നിലകളിലായി മുന്നൂറ് മുറികളാണ് ഉള്ളത്. 150 കോടി രൂപ ചെലവിട്ടാണ് കെട്ടിട നിര്‍മ്മാണം. ഫെബ്രുവരി 19ന് നടക്കുന്ന പരിപാടിയില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊളെ എന്നിവര്‍ പങ്കെടുക്കും.

3.75 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഓഫീസ് രൂപകല്‍പ്പന ചെയ്തത് ഗുജറാത്ത് സ്വദേശിയായ അനൂപ് ദവേയാണ്. പുരാതന വാസ്തുവിദ്യാരീതികളോെടെയാണ് ് കെട്ടിട നിര്‍മ്മാണമെങ്കിലും എല്ലാ ആധുനിക സംവിധാനങ്ങളുമുണ്ട്.

കെട്ടിടത്തിലെ മൂന്ന് ടവറുകള്‍ക്ക് സാഥന, പ്രേരണ, അര്‍ച്ചന എന്നിങ്ങനെയാണ് പേരുകള്‍. ഓഫീസിനകത്ത് ആശുപത്രി, ലൈബ്രറി ഉള്‍പ്പടെ എല്ലാവിധ സൗകര്യങ്ങളും ഉണ്ട്. ദിനംപ്രതി ശാഖകള്‍ നടത്താനുള്ള സൗകര്യവും ഉണ്ട്.

നിലവില്‍ 135 കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ആര്‍എസ്എസ് പരിപാടികള്‍ നടത്താനും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും താമസ സൗകര്യം ഉള്‍പ്പടെ ഇവിടെയുണ്ട്. പ്രധാന ഓഡിറ്റോറത്തിന് പ്രമുഖ വിഎച്ച്പി നേതാവ് അശോഗ് സിംഗാളിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. 2018ല്‍ ആരംഭിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത് ഏഴ് വര്‍ഷങ്ങള്‍ കൊണ്ടാണ്.

© 2025 Live Kerala News. All Rights Reserved.