ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി

ടുവില്‍ ആ യാഥാര്‍ത്ഥ്യം ഇപ്പോള്‍ ഇസ്രയേല്‍ ഭരണകൂടവും തിരിച്ചറിഞ്ഞിരിക്കുകയാണ്. ശത്രുവിന്റെ ആയുധം, ഏത് പ്രതിരോധ കോട്ടയും തകര്‍ത്ത് എപ്പോള്‍ വേണമെങ്കിലും ഇസ്രയേലിനുള്ളിലെത്താം എന്നതിനാല്‍ അയണ്‍ ഡോമിനെയും, അമേരിക്കയുടെ താഡിനെയും വിശ്വസിച്ച് തടികേടാക്കാനില്ലെന്ന നിലപാടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിച്ചിരിക്കുന്നത്.

ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണം ഭയന്ന് ഇസ്രയേല്‍ മന്ത്രിസഭാ യോഗം ഇനി മുതല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലോ, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ ആസ്ഥാനത്തോ സംഘടിപ്പിക്കില്ലെന്നാണ് തീരുമാനം. ‘സുരക്ഷാ ആശങ്കകള്‍’ കാരണമാണ് പുതിയ തീരുമാനമെന്നാണ് ഇസ്രയേലിലെ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇസ്രയേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം. അടുത്തിടെ ഹിസ്ബുല്ല നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വസതിക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതെല്ലാം ഇസ്രയേല്‍ ഭരണകൂടത്തെ ശരിക്കും ഞെട്ടിച്ച സംഭവങ്ങളാണ്.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിലോ, ഐഡിഎഫ് ആസ്ഥാനത്തോ യോഗം ചേരേണ്ടതില്ലെന്ന പുതിയ പ്രോട്ടോക്കോള്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘രാഷ്ട്രീയക്കാര്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നേരെയുള്ള ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണ ശ്രമങ്ങളെ തുടര്‍ന്നാണ് യോഗസ്ഥലം മാറ്റാന്‍ തീരുമാനിച്ചതെന്നാണ് വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇനി മുതല്‍ മന്ത്രിസഭാ യോഗം സ്ഥിരമായി ഒരിടത്ത് നടക്കില്ലെന്നും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെ ഈ മാസം നടന്ന ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്നാണ് തീരുമാനമെന്നും ‘വല്ല’ ന്യൂസ് സൈറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.