ജറുസലേം: യുദ്ധത്തിന്റെ മുൾമുനയിലാണ് പശ്ച്ചിമേശ്യ. നിലവിൽ ഹസൻ നസ്റള്ളയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുള്ളയുടെ എല്ലാ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ്. എന്നാൽ ഇവരുടെയൊന്നും പേരുകൾ നെതന്യാഹു പരാമർശ്ശിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂത്തിൽ നടന്ന ബോംബാക്രമണങ്ങൾക്കുശേഷം മുതിർന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെക്കുറിച്ചു ഇതുവരെ വിവരങ്ങളില്ല. നസ്റള്ളയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുള്ളയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്റൂത്തിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. അതേസമയം ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ജറുസലേം: യുദ്ധത്തിന്റെ മുൾമുനയിലാണ് പശ്ച്ചിമേശ്യ. നിലവിൽ ഹസൻ നസ്റള്ളയുടെ പിൻഗാമി ആകാനിടയുള്ള ഹിസ്ബുള്ളയുടെ എല്ലാ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത് കഴിഞ്ഞ ദിവസം പുറത്ത് വിട്ട വിഡിയോ സന്ദേശത്തിലാണ്. എന്നാൽ ഇവരുടെയൊന്നും പേരുകൾ നെതന്യാഹു പരാമർശ്ശിച്ചിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ച ബെയ്റൂത്തിൽ നടന്ന ബോംബാക്രമണങ്ങൾക്കുശേഷം മുതിർന്ന ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെക്കുറിച്ചു ഇതുവരെ വിവരങ്ങളില്ല. നസ്റള്ളയുടെ പിൻഗാമിയായി സഫിയുദ്ദീൻ ഹിസ്ബുള്ളയുടെ നേതൃത്വത്തിലേക്ക് വരുമെന്നാണ് കരുതിയിരുന്നത്. ബെയ്റൂത്തിൽ നടന്ന ബോംബാക്രമണത്തിൽ സഫിയുദ്ദീന്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റ് പറഞ്ഞിരുന്നു. അതേസമയം ഹിസ്ബുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം പുറത്തുവന്ന നെതന്യാഹുവിന്റെ വിഡിയോ സന്ദേശത്തിൽ ലബനന് ശക്തമായ മുന്നറിയിപ്പും നൽകുന്നുണ്ട്. ഹിസ്ബുള്ളയെ ലബനനിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ അതിൽ അവർക്ക് ഗാസയ്ക്ക് സമാനമായ വിധി നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ലബനന്റെ തെക്കൻ തീരപ്രദേശത്ത് ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് നെതന്യാഹുവിന്റെ ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. ‘‘ഇറാനും ഹിസ്ബുള്ളയും ചേർന്നാണ് ലബനനെ കുഴപ്പത്തിലാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രയോഗിച്ചത്. ഇതിന് ഒരു അവസാനം കുറിക്കാൻ തന്നെയാണ് ഇപ്പോൾ ഇസ്രയേലിന്റെ തീരുമാനം. പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.’’ – നെതന്യാഹു പറഞ്ഞു.