സമാധാന നൊബേല്‍ കൊളംബിയന്‍ പ്രസിഡന്റിന്;ഹുവാന്‍ മാനുവല്‍ സാന്റോസിനാണ് പുരസ്‌കാരം; അര നൂറ്റാണ്ടു കാലത്തെ ആഭ്യന്തര കലാപം അവസാനിപ്പിച്ചതിനാണ് പുരസ്‌കാരനേട്ടം

സ്‌റ്റോക്ക്‌ഹോം: 2016 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസിന്. അര നൂറ്റാണ്ടു കാലത്തെ ആഭ്യന്തര കലാപം അവസാനിപ്പിക്കുന്നതിന് നടത്തിയ പരിശ്രമങ്ങള്‍ക്കാണ് പുരസ്‌കാരം.കൊളംബിന്‍ ഗറില്ലകളുമായി വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടാന്‍ മുന്‍കൈ എടുത്തത് ഹുവാന്‍ മാനുവല്‍ സാന്റോസിനാണ്.കൊളംബിയയിലെ വിമത സംഘടനയായ റവല്യൂഷണറി ആംഡ് ഫോഴ്‌സസി(ഫാര്‍ക്)ന്റെ മേധാവി കികോംചെന്‍കോയ്ക്കുമായി പുരസ്‌കാരം പങ്കിടുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും പുരസ്‌കാര സമിതി അത് നിഷേധിച്ചു. സന്റോസിന്റെ് ശ്രമങ്ങളാണ് എല്ലാമെന്ന് സമിതി വിലയിരുത്തുകയായിരുന്നു. സിറിയന്‍ വൈറ്റ് ഹെല്‍മറ്റ്‌സ് എന്ന സംഘടനയേയും അവസാന നിമിഷം വരെ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. സര്‍ക്കാരും ഫാര്‍കും തമ്മിലുള്ള സമാധാന കരാറിന് ഹിതപരിശോധനയില്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാല്‍ ഫലം അംഗീകരിക്കുന്നതായി അറിയിച്ച പ്രസിഡന്റ് സമാധാന ശ്രമങ്ങള്‍ തുടരുമെന്നും വ്യക്തമാക്കിയിരുന്നു. 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിന് അറുതിവരുത്താന്‍ നാലു വര്‍ഷത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് തീരുമാനമായത്. ക്യൂബന്‍ പ്രസിഡന്റ റൗള്‍ കാസ്‌ട്രോയുടെയും യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടക്കമുള്ള പ്രമുഖരുടെയും സാന്നിധ്യത്തിലാണ് ഇരുവരും കരാറില്‍ ഒപ്പുവച്ചത്.

© 2025 Live Kerala News. All Rights Reserved.